പയ്യന്നൂര്‍: മിതമായ വിലയ്ക്ക് സാധാരണക്കാര്‍ക്ക് പച്ചക്കറിയുത്പന്നങ്ങൾ വിതരണം ചെയ്ത് പൊതുമാര്‍ക്കറ്റിലെ വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചുവന്ന ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലയിലെ സ്റ്റാളുകള്‍ പൂട്ടി. മേലുദ്യോഗസ്ഥര്‍ക്കു മുന്നില്‍ ലാഭകരമെന്ന തട്ടിക്കൂട്ട് കണക്കുകളുണ്ടാക്കി അവതരിപ്പിച്ച സ്റ്റാളുകളാണ് പൂട്ടിയത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 21ന് പാനൂരില്‍ 14,271 രൂപയുടെ വിറ്റുവരവുണ്ടായപ്പോള് കഴിഞ്ഞ മാസം 28 നുള്ള വിറ്റുവരവ് 3001 രൂപ മാത്രമാണ്. പയ്യന്നൂര്‍ ബങ്കില്‍ കഴിഞ്ഞ ഡിസംബര്‍ 24ന് 16,022 രൂപ വിറ്റുവരവുണ്ടായപ്പോള് കഴിഞ്ഞ 26ന്റെ വിറ്റുവരവ് 2155 രൂപയായി കുറഞ്ഞു. മറ്റു പ്രദേശങ്ങളിലെ സ്റ്റാളുകളിലും ഇതാണവസ്ഥയെന്ന് കണക്കുകള്‍ കാണിക്കുന്നു. എന്നിട്ടും ഓണക്കാലത്തെ പ്രതിസന്ധി വാര്‍ത്തയെ തുടര്‍ന്ന് മേലുദ്യോഗസ്ഥരെത്തിയപ്പോള് സ്റ്റാളുകളെല്ലാം ലാഭകരമാണെന്ന കണക്കുകളാണ് ബന്ധപ്പെട്ടവർ നിരത്തിയത്. ജില്ലയില്‍ 11 സ്റ്റാളുകളുണ്ടായിരുന്നതില് മൂന്നെണ്ണം നേരത്തെ പൂട്ടിയിരുന്നു. സെന്‍ട്രല്‍ ജയിലിലും മറ്റുമായി ഉണ്ടായിരുന്ന വിതരണം നേരത്തെ നിര്‍ത്തിയിരുന്നു. ബാക്കിയുള്ള സ്റ്റാളുകളാണ് പൂട്ടിയത്.
ഗോഡൗണില്‍ മാനേജര്‍, അസി.മാനേജര്‍ തുടങ്ങി ആറു ജീവനക്കാരുണ്ട്. കൂടാതെ കയറ്റിറക്കിന് പതിനഞ്ചോളം തൊഴിലാളികളുമുണ്ട്.നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കണ്ണൂര്‍ ജില്ലയിലെ വിതരണ കേന്ദ്രങ്ങള്‍ കമ്മീഷന് വ്യവസ്ഥയില്‍ നടത്താന്‍ തയാറായി വിതരണക്കാര്‍ മുന്നോട്ടു വന്നിരുന്നു. ഹോര്‍ട്ടി കോര്‍പ്പ് വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഒഴികെയുള്ളവ പൊതുമാര്‍ക്കറ്റില്‍നിന്നും കര്‍ഷകരില്‍നിന്നും സംഘടിപ്പിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാള്‍ നടത്തിപ്പുകാര്‍ എത്തിയത്. എന്നാല്‍, ഇതംഗീകരിക്കാൻ അധികൃതർ തയാറായില്ല.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 21ന് പാനൂരില്‍ 14,271 രൂപയുടെ വിറ്റുവരവുണ്ടായപ്പോള് കഴിഞ്ഞ മാസം 28 നുള്ള വിറ്റുവരവ് 3001 രൂപ മാത്രമാണ്. പയ്യന്നൂര്‍ ബങ്കില്‍ കഴിഞ്ഞ ഡിസംബര്‍ 24ന് 16,022 രൂപ വിറ്റുവരവുണ്ടായപ്പോള് കഴിഞ്ഞ 26ന്റെ വിറ്റുവരവ് 2155 രൂപയായി കുറഞ്ഞു. മറ്റു പ്രദേശങ്ങളിലെ സ്റ്റാളുകളിലും ഇതാണവസ്ഥയെന്ന് കണക്കുകള്‍ കാണിക്കുന്നു. എന്നിട്ടും ഓണക്കാലത്തെ പ്രതിസന്ധി വാര്‍ത്തയെ തുടര്‍ന്ന് മേലുദ്യോഗസ്ഥരെത്തിയപ്പോള് സ്റ്റാളുകളെല്ലാം ലാഭകരമാണെന്ന കണക്കുകളാണ് ബന്ധപ്പെട്ടവർ നിരത്തിയത്. ജില്ലയില്‍ 11 സ്റ്റാളുകളുണ്ടായിരുന്നതില് മൂന്നെണ്ണം നേരത്തെ പൂട്ടിയിരുന്നു. സെന്‍ട്രല്‍ ജയിലിലും മറ്റുമായി ഉണ്ടായിരുന്ന വിതരണം നേരത്തെ നിര്‍ത്തിയിരുന്നു. ബാക്കിയുള്ള സ്റ്റാളുകളാണ് പൂട്ടിയത്.
ഗോഡൗണില്‍ മാനേജര്‍, അസി.മാനേജര്‍ തുടങ്ങി ആറു ജീവനക്കാരുണ്ട്. കൂടാതെ കയറ്റിറക്കിന് പതിനഞ്ചോളം തൊഴിലാളികളുമുണ്ട്.നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കണ്ണൂര്‍ ജില്ലയിലെ വിതരണ കേന്ദ്രങ്ങള്‍ കമ്മീഷന് വ്യവസ്ഥയില്‍ നടത്താന്‍ തയാറായി വിതരണക്കാര്‍ മുന്നോട്ടു വന്നിരുന്നു. ഹോര്‍ട്ടി കോര്‍പ്പ് വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഒഴികെയുള്ളവ പൊതുമാര്‍ക്കറ്റില്‍നിന്നും കര്‍ഷകരില്‍നിന്നും സംഘടിപ്പിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാള്‍ നടത്തിപ്പുകാര്‍ എത്തിയത്. എന്നാല്‍, ഇതംഗീകരിക്കാൻ അധികൃതർ തയാറായില്ല.