തലശേരി: തലശേരിയില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേരെ മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീഭര്‍ത്താവ് പൂവനാഴി ഷമീര്‍ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ റിമാന്‍ഡിൽ കഴിയുന്ന നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേഷ്ബാബു എന്ന പാറായി ബാബു (47), നെട്ടൂര്‍ ചിറക്കക്കാവിനു സമീപം മുട്ടങ്ങല്‍വീട്ടില്‍ ജാക്സണ് വില്‍സെന്റ് (28), വടക്കുമ്പാട് പാറക്കെട്ടില്‍ മുഹമ്മദ് ഫര്ഹാന് അബ്ദുല്‍സത്താര്‍ (29), പിണറായി പടന്നക്കരയിലെ വാഴയില്‍ വീട്ടില്‍ സുജിത്ത്കുമാര്‍ (45), നെട്ടൂര്‍ വണ്ണത്താവീട്ടില്‍ നവീന്‍ (32) എന്നിവരെയാണ് തലശേരി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസിപി കെ.വി ബാബുവാണ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയത്. നേരത്തെ ആറ്, ഏഴ് പ്രതികളായ അരുണ്‍കുമാര്‍, ഇ.കെ. സന്ദീപ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പാറായി ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്ത്.
കേസില്‍ ഏഴുപ്രതികളാണ് ഇതുവരെ റിമാന്‍ഡിലായത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ അടുത്തദിവസം തെളിവെടുപ്പിന് വിധേയമാക്കും. കഴിഞ്ഞ മാസം 23ന് തലശേരി വീനസ് ജംഗ്ഷനിലാണ് കൊലപാതകം നടന്നത്.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസിപി കെ.വി ബാബുവാണ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയത്. നേരത്തെ ആറ്, ഏഴ് പ്രതികളായ അരുണ്‍കുമാര്‍, ഇ.കെ. സന്ദീപ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പാറായി ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്ത്.
കേസില്‍ ഏഴുപ്രതികളാണ് ഇതുവരെ റിമാന്‍ഡിലായത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ അടുത്തദിവസം തെളിവെടുപ്പിന് വിധേയമാക്കും. കഴിഞ്ഞ മാസം 23ന് തലശേരി വീനസ് ജംഗ്ഷനിലാണ് കൊലപാതകം നടന്നത്.