വടക്കഞ്ചേരി: ബലാത്സംഗ കേസിലെ പ്രതിയെ 22 വർഷത്തിനു ശേഷം പിടികൂടി. അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പ്രതീഷ് കുമാർ (പ്രദീപ് 45) നെയാണ് തമിഴ്നാട് കാഞ്ചിപുരത്ത് നിന്നും വടക്കഞ്ചേരി പോലീസ് പിടികൂടിയത്.
2000 ൽ വീട്ടമ്മയെ ബലാത്സംഗം ചെയ്തതിനു ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് കർണാടക, തമിഴ്നാട് ഭാഗങ്ങളിലെ വിവിധ സ്ഥങ്ങളിൽ ഒളിവിൽ താമസിച്ചു. യുവാവ് കാഞ്ചിപുരത്തുണ്ടെന്ന വിവരത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ആലത്തൂർ ഡി വൈ എസ് പി ആർ. അശോകൻ, വടക്കഞ്ചേരി സി ഐ എ. ആദംഖാൻ, എസ് ഐ കെ. വി. സുധീഷ്കുമാർ, സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ എം. ആർ. സുനിൽകുമാർ, ആർ. കൃഷ്ണദാസ്, യു. സൂരജ്ബാബു, കെ. ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ജുമോൾ തുടങ്ങിയരുൾപ്പെടുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.
2000 ൽ വീട്ടമ്മയെ ബലാത്സംഗം ചെയ്തതിനു ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് കർണാടക, തമിഴ്നാട് ഭാഗങ്ങളിലെ വിവിധ സ്ഥങ്ങളിൽ ഒളിവിൽ താമസിച്ചു. യുവാവ് കാഞ്ചിപുരത്തുണ്ടെന്ന വിവരത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ആലത്തൂർ ഡി വൈ എസ് പി ആർ. അശോകൻ, വടക്കഞ്ചേരി സി ഐ എ. ആദംഖാൻ, എസ് ഐ കെ. വി. സുധീഷ്കുമാർ, സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ എം. ആർ. സുനിൽകുമാർ, ആർ. കൃഷ്ണദാസ്, യു. സൂരജ്ബാബു, കെ. ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ജുമോൾ തുടങ്ങിയരുൾപ്പെടുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.