നെന്മാറ: കെഎസ്ആർടിസി ബസിനു മുന്നിൽ കെഎസ്ആർടിസിയുടെ വടക്കഞ്ചേരി ഡിപ്പോയിലെ മറ്റൊരു ഡ്രൈവർ ശശികുമാർ ഇരുചക്ര വാഹനത്തിൽ അഭ്യാസപ്രകടനം നടത്തി ബസിനും യാത്രക്കാർക്കും ഭീഷണി ഉയർത്തിയ സംഭവത്തിൽ പോലീസ് കേസ്.
ബസ് ഡ്രൈവർ എം.ജയപ്രകാശ് നെന്മാറ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ശശികുമാറിനെതിരേ കേസെടുത്തു.ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മാർഗതടസം സൃഷ്ടിച്ചു അപകടകരമാംവിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ 30ന് വടക്കഞ്ചേരി ഡിപ്പോയിൽനിന്നും ഒലിപ്പാറയിലേക്ക് വരുന്ന കെഎസ്ആർടിസി ബസിന്റഎ രാവിലെ ആറു മണിക്കുള്ള ട്രിപ്പിലാണ് സംഭവം. നെന്മാറക്ക് ശേഷം പേഴും പാറയിൽ നിന്നും കരിന്പാറ വരെയുള്ള ആറുകിലോമീറ്റർ ദൂരത്തിൽ ശശികുമാർ മനഃപൂർവം തടസങ്ങളുണ്ടാക്കിയെന്നതാണ് സംഭവം.
ബസിനു വഴികൊടുക്കാതെ ആറു കിലോമീറ്ററോളം ശശികുമാർ യാത്ര തുടർന്നു. പിന്നീട് കരിന്പാറ ജംഗ്ഷനിൽ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നു പ്രശ്നം ഒഴിവാകുകയായിരുന്നു. ഡ്രൈവർമാർ തമ്മിലുളള മുൻ വൈരാഗ്യമാണ് പ്രശ്നത്തിനു കാരണമെന്നു ഡിപ്പോയിലെ മറ്റു ജീവനക്കാരും പറയുന്നു.
ബസ് ഡ്രൈവർ എം.ജയപ്രകാശ് നെന്മാറ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ശശികുമാറിനെതിരേ കേസെടുത്തു.ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മാർഗതടസം സൃഷ്ടിച്ചു അപകടകരമാംവിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ 30ന് വടക്കഞ്ചേരി ഡിപ്പോയിൽനിന്നും ഒലിപ്പാറയിലേക്ക് വരുന്ന കെഎസ്ആർടിസി ബസിന്റഎ രാവിലെ ആറു മണിക്കുള്ള ട്രിപ്പിലാണ് സംഭവം. നെന്മാറക്ക് ശേഷം പേഴും പാറയിൽ നിന്നും കരിന്പാറ വരെയുള്ള ആറുകിലോമീറ്റർ ദൂരത്തിൽ ശശികുമാർ മനഃപൂർവം തടസങ്ങളുണ്ടാക്കിയെന്നതാണ് സംഭവം.
ബസിനു വഴികൊടുക്കാതെ ആറു കിലോമീറ്ററോളം ശശികുമാർ യാത്ര തുടർന്നു. പിന്നീട് കരിന്പാറ ജംഗ്ഷനിൽ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നു പ്രശ്നം ഒഴിവാകുകയായിരുന്നു. ഡ്രൈവർമാർ തമ്മിലുളള മുൻ വൈരാഗ്യമാണ് പ്രശ്നത്തിനു കാരണമെന്നു ഡിപ്പോയിലെ മറ്റു ജീവനക്കാരും പറയുന്നു.