തിരുവനന്തപുരം: ജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ കോവളം വെള്ളാർ ക്രാഫ്ട് വില്ലേജിൽ ജൈവ അധിനിവേശം പ്രവണതകളും ഭീഷണികളും നിയന്ത്രണവും എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല ഇന്ന് ആരംഭിക്കും.രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു അധ്യക്ഷത വഹിക്കും. ഐക്യ രാഷ്ട്രസഭയിലെ ഡോ. ഷിരോമ സത്യപാല, നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സ് മുൻ ഡയറക്ടർ ഡോ.കെ.എൻ. സിംഗ് തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും. നൂറിൽപരം ശാസ്ത്രജ്ഞർ പങ്കെടുക്കും. 70 ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.വനം, സമുദ്രം, ശുദ്ധജലം, കാർഷിക മേഖല എന്നിവിടങ്ങളിലെ അധിനിവേശം സംബന്ധിച്ചാണ് ശില്പശാല നടത്തുന്നത്. വിവിധ മേഖലകളിലെ അധിനിവേശം സംബന്ധിച്ച് കരട് രേഖ തയാറാക്കുമെന്നും ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
അംഗങ്ങളായ ഡോ.കെ. സതീഷ്കുമാർ, കെ.വി. ഗോവിന്ദൻ, ഡോ. ടി.എസ്. സ്വപ്ന, ഡോ. കെ.ടി. ചന്ദ്രമോഹൻ, ഡോ. സന്തോഷ്കുമാർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു അധ്യക്ഷത വഹിക്കും. ഐക്യ രാഷ്ട്രസഭയിലെ ഡോ. ഷിരോമ സത്യപാല, നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സ് മുൻ ഡയറക്ടർ ഡോ.കെ.എൻ. സിംഗ് തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും. നൂറിൽപരം ശാസ്ത്രജ്ഞർ പങ്കെടുക്കും. 70 ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.വനം, സമുദ്രം, ശുദ്ധജലം, കാർഷിക മേഖല എന്നിവിടങ്ങളിലെ അധിനിവേശം സംബന്ധിച്ചാണ് ശില്പശാല നടത്തുന്നത്. വിവിധ മേഖലകളിലെ അധിനിവേശം സംബന്ധിച്ച് കരട് രേഖ തയാറാക്കുമെന്നും ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
അംഗങ്ങളായ ഡോ.കെ. സതീഷ്കുമാർ, കെ.വി. ഗോവിന്ദൻ, ഡോ. ടി.എസ്. സ്വപ്ന, ഡോ. കെ.ടി. ചന്ദ്രമോഹൻ, ഡോ. സന്തോഷ്കുമാർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.