നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ ജീവനക്കാരും കൗണ്‍സിലര്‍മാരും ശുചിത്വമിഷനുമായി ബന്ധപ്പെട്ട ടൂറുപോയതോടെ നഗരസഭയിലെത്തിയവര് വലഞ്ഞു.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തിയവര് വെറുംകൈയോടെ മടങ്ങി. സെക്രട്ടറിയും സൂപ്രണ്ടും പകരം ചാര്‍ജ് നല്‍കിയിരുന്ന ജീവനക്കാരും കഴിഞ്ഞ ദിവസം ലീവെടുത്തു. ജീവനക്കാരുടെ കസേരകളെല്ലാം ഒഴിഞ്ഞുകിടന്നതോടെ ജനങ്ങൾ പ്രതിഷേധിച്ചു. ഇത് നിയന്ത്രിക്കാനും ആരുമുണ്ടായിരുന്നില്ല. വിവിധ അപേക്ഷകള്‍, ആനുകൂല്യങ്ങള്‍, കെട്ടിടപെര്മ്മിറ്റുകള് തുടങ്ങിയവയ്ക്കായി എത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് നിരാശരായി മടങ്ങിയത്.എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരും ജീവനക്കാരുമാണ് രണ്ടുദിവസം മുന്‍പ് കൂട്ടത്തോടെ വയനാട്ടിലേയ്ക്ക് മാലിന്യസംസ്ക്കരണത്തെ കുറിച്ച് പഠിക്കാന്‍ പോയത്. ഉദ്യോസ്ഥര്‍ പോകുമ്പോള്‍ കൃത്യമായി പകരം സംവിധാനം ഒരുക്കാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തിയവര് വെറുംകൈയോടെ മടങ്ങി. സെക്രട്ടറിയും സൂപ്രണ്ടും പകരം ചാര്‍ജ് നല്‍കിയിരുന്ന ജീവനക്കാരും കഴിഞ്ഞ ദിവസം ലീവെടുത്തു. ജീവനക്കാരുടെ കസേരകളെല്ലാം ഒഴിഞ്ഞുകിടന്നതോടെ ജനങ്ങൾ പ്രതിഷേധിച്ചു. ഇത് നിയന്ത്രിക്കാനും ആരുമുണ്ടായിരുന്നില്ല. വിവിധ അപേക്ഷകള്‍, ആനുകൂല്യങ്ങള്‍, കെട്ടിടപെര്മ്മിറ്റുകള് തുടങ്ങിയവയ്ക്കായി എത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് നിരാശരായി മടങ്ങിയത്.എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരും ജീവനക്കാരുമാണ് രണ്ടുദിവസം മുന്‍പ് കൂട്ടത്തോടെ വയനാട്ടിലേയ്ക്ക് മാലിന്യസംസ്ക്കരണത്തെ കുറിച്ച് പഠിക്കാന്‍ പോയത്. ഉദ്യോസ്ഥര്‍ പോകുമ്പോള്‍ കൃത്യമായി പകരം സംവിധാനം ഒരുക്കാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്.