മെഡിക്കൽ കോളജ്: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ഈറോഡ് കോളനി കളത്തിൽ വീട്ടിൽ മധു (54)നെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പാലപ്പൂര് പൊറ്റവിള വീട്ടിൽ രതീഷ് (മുള്ളൻ ,41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 26ന് രാത്രി 8.30ന് ഈറോഡ് കോളനിയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്നു മധുവും രതീഷും.
ഇതിനിടെ വാക്കുതർക്കം ഉണ്ടാകുകയും രതീഷ് മധുവിനെ കുത്തുകയുമായിരുന്നു. വയറിന് ആഴത്തിൽ മുറിവേറ്റ മധുവിനെ സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു സുഹൃത്തിനെ കൊലപ്പെടുത്തിയതിന് രതീഷിനെതിരേ വലിയതുറ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. മെഡിക്കൽ കോളജ് സിഐ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്ഐ സി.പി. പ്രശാന്ത്, എസ്സിപിഒമാരായ രഞ്ജിത്ത്, അനിൽകുമാർ, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിനിടെ വാക്കുതർക്കം ഉണ്ടാകുകയും രതീഷ് മധുവിനെ കുത്തുകയുമായിരുന്നു. വയറിന് ആഴത്തിൽ മുറിവേറ്റ മധുവിനെ സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു സുഹൃത്തിനെ കൊലപ്പെടുത്തിയതിന് രതീഷിനെതിരേ വലിയതുറ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. മെഡിക്കൽ കോളജ് സിഐ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്ഐ സി.പി. പ്രശാന്ത്, എസ്സിപിഒമാരായ രഞ്ജിത്ത്, അനിൽകുമാർ, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.