തിരുവനന്തപുരം: പാർലമെന്റിൽ അവതരിപ്പിക്കാനായി പൊതുജനാഭിപ്രായം തേടി പ്രസിദ്ധീകരിച്ച മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമഭേദഗതി ബിൽ ചട്ടങ്ങൾ പാലിക്കാതെയെന്നു പരാതി.
കരട് ബില്ലിൽ ഈമാസം ഏഴുവരെ പൊതുജനാഭിപ്രായം അറിയിക്കാനാണ് സമയം നൽകിയിരിക്കുന്നത്. 61 ഭേദഗതികളിൽ ഭൂരിഭാഗവും ഭരണഘടനാ വിരുദ്ധമാണ്. മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ്. മൃഗങ്ങളെ ആക്രമിച്ചാൽ മൂന്നു മുതൽ അഞ്ചുവർഷം ജയിൽശിക്ഷയും പിഴയും നൽകാൻ ഭേഗഗതിയിൽ വ്യവസ്ഥ ചെയ്യുന്നു.തെരുവുനായകളെ കൂട്ടത്തോടെ നശിപ്പാനുള്ള നിയമഭേദഗതിക്ക് കരട് നിയമത്തിൽ നിർദേശിക്കുന്നു.
ഭേദഗതി നിയമം നിയമമായാൽ തെരുവുനായകളെ നിയന്ത്രിക്കാനും കൊല്ലാനുമുള്ള വകുപ്പുകൾ ഇല്ലാതാകുമെന്നും ഭേദഗതി നിയമം തള്ളിക്കളയണമെന്നും തെരുവുനായ വിഷയത്തിൽ കോടതിയിൽ കേസ് നടത്തിക്കൊണ്ടിരിക്കുന്ന സാബുസ്റ്റീഫൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കരട് ബില്ലിൽ ഈമാസം ഏഴുവരെ പൊതുജനാഭിപ്രായം അറിയിക്കാനാണ് സമയം നൽകിയിരിക്കുന്നത്. 61 ഭേദഗതികളിൽ ഭൂരിഭാഗവും ഭരണഘടനാ വിരുദ്ധമാണ്. മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ്. മൃഗങ്ങളെ ആക്രമിച്ചാൽ മൂന്നു മുതൽ അഞ്ചുവർഷം ജയിൽശിക്ഷയും പിഴയും നൽകാൻ ഭേഗഗതിയിൽ വ്യവസ്ഥ ചെയ്യുന്നു.തെരുവുനായകളെ കൂട്ടത്തോടെ നശിപ്പാനുള്ള നിയമഭേദഗതിക്ക് കരട് നിയമത്തിൽ നിർദേശിക്കുന്നു.
ഭേദഗതി നിയമം നിയമമായാൽ തെരുവുനായകളെ നിയന്ത്രിക്കാനും കൊല്ലാനുമുള്ള വകുപ്പുകൾ ഇല്ലാതാകുമെന്നും ഭേദഗതി നിയമം തള്ളിക്കളയണമെന്നും തെരുവുനായ വിഷയത്തിൽ കോടതിയിൽ കേസ് നടത്തിക്കൊണ്ടിരിക്കുന്ന സാബുസ്റ്റീഫൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.