അടൂർ: ശബരിമല മണ്ഡലകാലം പ്രമാണിച്ച് പന്പ സർവീസിനായി അടൂരിന് രണ്ടും പന്തളത്തിന് ഒന്നും അധിക ബസുകള്‍ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ അനുഭവിക്കുന്ന യാത്രാക്ലേശം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗതാഗത മന്ത്രിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒപ്പം തീര്‍ഥാടകരുടെ എണ്ണം അനുസരിച്ച് അധിക സര്‍വീസുകള്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട എടിഒയ്ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. നിലവില്‍ ഡ്രൈവര്‍മാരുടെ ദൗര്‍ലഭ്യം ഉള്ളതിനാല്‍ നിലവിലുള്ള ജീവനക്കാരെ വച്ചാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്. പുതിയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ഇന്റര്‍വ്യു കഴിഞ്ഞ സാഹചര്യത്തില്‍ ഏഴോടെ അവരെ നിയമിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. പുതിയതായി അനുവദിച്ച അധിക സര്‍വീസുകള്‍ ഇന്നു മുതല്‍ ആരംഭിക്കും.
കഴിഞ്ഞദിവസം അടൂരിലെത്തിയ തീർഥാടനകർക്ക് പന്പയിലേക്ക് ബസ് ലഭിക്കാതെ വന്നത് തർക്കങ്ങൾക്കിടയാക്കിയിരുന്നു. മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും അടൂർ ഡിപ്പോയിൽ നിന്നു മുൻ പതിവുപോലെ ബസുകൾ അയയ്ക്കാത്തതു സംബന്ധിച്ച് കെഎസ്ആർടിസി ഡിപ്പോ അധികൃതരുടെ നടപടിയെ സ്ഥലത്തെത്തിയ ചിറ്റയം ഗോപകുമാർ അപലപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം അടൂരിലെത്തിയ തീർഥാടനകർക്ക് പന്പയിലേക്ക് ബസ് ലഭിക്കാതെ വന്നത് തർക്കങ്ങൾക്കിടയാക്കിയിരുന്നു. മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും അടൂർ ഡിപ്പോയിൽ നിന്നു മുൻ പതിവുപോലെ ബസുകൾ അയയ്ക്കാത്തതു സംബന്ധിച്ച് കെഎസ്ആർടിസി ഡിപ്പോ അധികൃതരുടെ നടപടിയെ സ്ഥലത്തെത്തിയ ചിറ്റയം ഗോപകുമാർ അപലപിക്കുകയും ചെയ്തിരുന്നു.