പാലാ: നഗരസഭയും ടൂറിസംവകുപ്പും തമ്മിലുള്ള തർക്കംമൂലം വർഷങ്ങളായി കാടുകയറി നശിച്ചുകൊണ്ടിരുന്ന ടൂറിസം കേന്ദ്രത്തിനു ജീവൻ വയ്ക്കാൻ വഴിതെളിയുന്നു. അഞ്ചു കോടി രൂപ മുടക്കി നിർമിച്ച വിനോദ വിശ്രമകേന്ദ്രമാണ് വർഷങ്ങളായി ആർക്കും പ്രയോജനമില്ലാതെ നശിച്ചുകൊണ്ടിരുന്നത്.
പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമിച്ച "ലണ്ടൻ ബ്രിഡ്ജ്' ഇനിയെങ്കിലും കടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. ലണ്ടനിലെ പാലത്തിന്റെ മാതൃകയിൽ നിർമിച്ചതാണ് ഈ പാലം.
തർക്കം തുടങ്ങുന്നു
ഗ്രീന്‍ ടൂറിസം പദ്ധതി പ്രകാരം നഗരസൗന്ദര്യത്തിനും ടൂറിസ്റ്റ് അമിനിറ്റി സെന്ററിനുമായി നഗരഹൃദയത്തില്‍ മീനച്ചിലാറിന്റെ തീരത്തു നിര്‍മിച്ച വിനോദ വിശ്രമകേന്ദ്രം തുറക്കാനുള്ള നടപടികള്‍ക്കു നഗരസഭ പച്ചക്കൊടി കാണിച്ചതോടെയാണ് പ്രതീക്ഷ ഉയർന്നിരിക്കുന്നത്.
സംസ്ഥാന ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയാണിത്. നിര്‍മാണ പ്ലാന്‍ നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നില്ല. ഒടുവിൽ നിര്‍മാണ ഏജന്‍സിയായ കിറ്റ്കോയും പണി ഏറ്റെടുത്ത കോണ്‍ട്രാക്ടറും തമ്മില്‍ തര്‍ക്കം ഉടലെടുത്തു വിഷയം കോടതി കയറി. ജോസ് കെ. മാണി എംപി വഴി നഗരസഭാ ചെയര്മാന് തര്‍ക്കം പരിഹരിക്കാൻ ടൂറിസം വകുപ്പ് അധികൃതരുമായും വകുപ്പുമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
വെള്ളവും വൈദ്യുതിയും
ഇതിനിടെ, വൈദ്യുതിക്കും വെള്ളത്തിനും വേണ്ടി നഗരസഭയുടെ എന്‍ഒസി ആവശ്യപ്പെട്ടു ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ നഗരസഭയ്ക്കു കത്തു നല്‍കിയിരുന്നു. നഗരസഭാ ചെയര്മാന് ഈ വിവരം നഗരസഭാ കൗണ്‍സിലിന്റെ അജൻഡയില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പില്‍ എല്ലാ അനുമതികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കൗണ്‍സില്‍ ഒറ്റക്കെട്ടായി എന്‍ഒസി നല്‍കുന്നതിന് അനുമതിയും നല്കി.
തുറക്കാമെന്നു പ്രതീക്ഷ
ജില്ലാ വികസന സമിതിയിലും വിഷയം ചര്‍ച്ചയ്ക്കു വന്നിരുന്നു. അഞ്ചു കോടി മുടക്കി നിര്‍മിച്ച ടൂറിസം കേന്ദ്രം വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.
ഗ്ലാസ് മേല്ക്കൂരയോടു കൂടിയ കോണ്‍ഫറന്‍സ് ഹാളും മറ്റും ഉള്‍പ്പെടുന്ന ഈ വിനോദ വിശ്രമകേന്ദ്രം കാടുപിടിച്ചു നശിക്കുന്ന അവസ്ഥയാണ് നിലവിൽ. ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് ആവശ്യപ്പെട്ടു നഗരസഭ ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നു. വകുപ്പുതല തര്‍ക്കങ്ങള്‍ കാരണം മുന്നോട്ടുപോയില്ല. വൈദ്യുതിയും വെള്ളവുംകൂടി എത്തുന്നതോടെ അമിനിറ്റി സെന്റർ തുറക്കാന്‍ കഴിയുമെന്നു ജോസ് കെ. മാണി എംപി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമിച്ച "ലണ്ടൻ ബ്രിഡ്ജ്' ഇനിയെങ്കിലും കടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. ലണ്ടനിലെ പാലത്തിന്റെ മാതൃകയിൽ നിർമിച്ചതാണ് ഈ പാലം.
തർക്കം തുടങ്ങുന്നു
ഗ്രീന്‍ ടൂറിസം പദ്ധതി പ്രകാരം നഗരസൗന്ദര്യത്തിനും ടൂറിസ്റ്റ് അമിനിറ്റി സെന്ററിനുമായി നഗരഹൃദയത്തില്‍ മീനച്ചിലാറിന്റെ തീരത്തു നിര്‍മിച്ച വിനോദ വിശ്രമകേന്ദ്രം തുറക്കാനുള്ള നടപടികള്‍ക്കു നഗരസഭ പച്ചക്കൊടി കാണിച്ചതോടെയാണ് പ്രതീക്ഷ ഉയർന്നിരിക്കുന്നത്.
സംസ്ഥാന ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയാണിത്. നിര്‍മാണ പ്ലാന്‍ നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നില്ല. ഒടുവിൽ നിര്‍മാണ ഏജന്‍സിയായ കിറ്റ്കോയും പണി ഏറ്റെടുത്ത കോണ്‍ട്രാക്ടറും തമ്മില്‍ തര്‍ക്കം ഉടലെടുത്തു വിഷയം കോടതി കയറി. ജോസ് കെ. മാണി എംപി വഴി നഗരസഭാ ചെയര്മാന് തര്‍ക്കം പരിഹരിക്കാൻ ടൂറിസം വകുപ്പ് അധികൃതരുമായും വകുപ്പുമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
വെള്ളവും വൈദ്യുതിയും
ഇതിനിടെ, വൈദ്യുതിക്കും വെള്ളത്തിനും വേണ്ടി നഗരസഭയുടെ എന്‍ഒസി ആവശ്യപ്പെട്ടു ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ നഗരസഭയ്ക്കു കത്തു നല്‍കിയിരുന്നു. നഗരസഭാ ചെയര്മാന് ഈ വിവരം നഗരസഭാ കൗണ്‍സിലിന്റെ അജൻഡയില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പില്‍ എല്ലാ അനുമതികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കൗണ്‍സില്‍ ഒറ്റക്കെട്ടായി എന്‍ഒസി നല്‍കുന്നതിന് അനുമതിയും നല്കി.
തുറക്കാമെന്നു പ്രതീക്ഷ
ജില്ലാ വികസന സമിതിയിലും വിഷയം ചര്‍ച്ചയ്ക്കു വന്നിരുന്നു. അഞ്ചു കോടി മുടക്കി നിര്‍മിച്ച ടൂറിസം കേന്ദ്രം വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.
ഗ്ലാസ് മേല്ക്കൂരയോടു കൂടിയ കോണ്‍ഫറന്‍സ് ഹാളും മറ്റും ഉള്‍പ്പെടുന്ന ഈ വിനോദ വിശ്രമകേന്ദ്രം കാടുപിടിച്ചു നശിക്കുന്ന അവസ്ഥയാണ് നിലവിൽ. ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് ആവശ്യപ്പെട്ടു നഗരസഭ ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നു. വകുപ്പുതല തര്‍ക്കങ്ങള്‍ കാരണം മുന്നോട്ടുപോയില്ല. വൈദ്യുതിയും വെള്ളവുംകൂടി എത്തുന്നതോടെ അമിനിറ്റി സെന്റർ തുറക്കാന്‍ കഴിയുമെന്നു ജോസ് കെ. മാണി എംപി പറഞ്ഞു.