തിരുവനന്തപുരം: കരമനയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദന്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീറമണ്‍കര ആനന്ദ് നഗർ എഎൻആർഎ 129 ൽ രാമചന്ദ്രൻ നായർ(60), ഭാര്യ ലത(55) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവരുടെ ഏക മകൾ പത്ത് വർഷം മുന്‍പാണ് മരിച്ചത്.
തുടർന്ന് കുര്യാത്തിയിലെ കുടുംബവീട് വിറ്റ് വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാമചന്ദ്രൻ നായർ കരമനയിൽ നടത്തിയിരുന്ന ഹോട്ടലും പഴക്കടയും നിർത്തിയിരുന്നു. ബന്ധുക്കളടക്കം ആരുമായും സഹകരണമില്ലാതെ ഒറ്റപ്പെട്ടാണ് ഇവർ ജീവിച്ചിരുന്നത്. ആരും സഹകരിക്കാനില്ലാത്ത ഒറ്റപ്പെട്ട ജീവിതമായതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്ന് എഴുതിയ കുറിപ്പ് വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇൻക്വിസ്റ്റ് കഴിഞ്ഞ് മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മാർട്ടം നടക്കും.
തുടർന്ന് കുര്യാത്തിയിലെ കുടുംബവീട് വിറ്റ് വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാമചന്ദ്രൻ നായർ കരമനയിൽ നടത്തിയിരുന്ന ഹോട്ടലും പഴക്കടയും നിർത്തിയിരുന്നു. ബന്ധുക്കളടക്കം ആരുമായും സഹകരണമില്ലാതെ ഒറ്റപ്പെട്ടാണ് ഇവർ ജീവിച്ചിരുന്നത്. ആരും സഹകരിക്കാനില്ലാത്ത ഒറ്റപ്പെട്ട ജീവിതമായതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്ന് എഴുതിയ കുറിപ്പ് വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇൻക്വിസ്റ്റ് കഴിഞ്ഞ് മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മാർട്ടം നടക്കും.