അഗളി: അട്ടപ്പാടിയിലെ പതിനായിരക്കണക്കിന് കർഷകരെയും അവരുടെ പ്രശ്നങ്ങളെയും ഗൗരവമായി സമീപിക്കുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടിയുടെ ശബ്ദം എന്ന കർഷക സെമിനാർ സംഘടിപ്പിക്കും.
കേരളത്തിലെ സ്വതന്ത്ര്യ കർഷക സംഘടനയായ കിഫയും കർഷക ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന മറ്റു സന്നദ്ധ പ്രവർത്തകരും ഈ സെമിനാറിൽ കണ്ണി ചേരും.
നാളെ രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ താവളം ഹോളി ട്രിനിറ്റി പാരിഷ് ഹാളിലാണ് ക്യാന്പ്. കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ നേതൃത്വം നല്കുന്ന സെമിനാറിൽ കർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് സാധ്യമായ പരിഹാരമാർഗ നിർദ്ദേശങ്ങളും നിയമപരമായ സാധ്യതകളും കിഫയുടെ ലീഗൽ സെൽ അംഗങ്ങളായ അഭിഭാഷകരും കർഷക അവകാശ പ്രവർത്തകരും അവതരിപ്പിക്കും.
കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിന്റെ പേരിൽ ചൂക്ഷണം ചെയ്യപ്പെടുന്ന മലയോര ജനതയുടെ പ്രശ്നങ്ങളെ സെമിനാറിന്റെ മുഖ്യവിഷയമാക്കും. അട്ടപ്പാടിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് വനം വകുപ്പ് അകാരണമായി പീഡിപ്പിക്കുന്ന കർഷകർക്കു സാധ്യമായ നിയമ സഹായവും ലക്ഷ്യമിടുന്നു.
അട്ടപ്പാടിയിൽ നടക്കുന്ന ആന ആക്രമണങ്ങളും മരണവും കാർഷിക മേഖലയിൽ വർധിച്ചു വരുന്ന വനംവകുപ്പിന്റെ ജൈവായുധമായ വന്യമൃഗശല്യവും വിവിധ കാർഷിക പ്രശ്നങ്ങളും സെമിനാറിൽ അവതരിപ്പിക്കപ്പെടും.
നിയമങ്ങളെക്കുറിച്ച് കർഷകരെ അവബോധമുള്ളവരാക്കാനും കർഷകന്റെ ജീവന്റെയും കൃഷിയുടെയും സംരക്ഷണത്തിൽ ജനപ്രതിനിധികളുടെ നിയമപരമായ ഉത്തരവാദിത്വവും അവകാശങ്ങൾ നേടിയെടുക്കുന്നതിന് ആവശ്യമായ സംഘടിതമായ പ്രവർത്തന സംവിധാനങ്ങളും ഒരു ദിവസത്തെ കർഷക സെമിനാർ ലക്ഷ്യം വയ്ക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.
ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ കർഷകരെ ഒന്നിപ്പിക്കുകയും അവരോടൊപ്പം അവകാശ സംരക്ഷണത്തിനായി സജീവമായി ഇടപെടുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് കോർഡിനേറ്റർ സണ്ണി കിഴക്കേക്കര അറിയിച്ചു.
കേരളത്തിലെ സ്വതന്ത്ര്യ കർഷക സംഘടനയായ കിഫയും കർഷക ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന മറ്റു സന്നദ്ധ പ്രവർത്തകരും ഈ സെമിനാറിൽ കണ്ണി ചേരും.
നാളെ രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ താവളം ഹോളി ട്രിനിറ്റി പാരിഷ് ഹാളിലാണ് ക്യാന്പ്. കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ നേതൃത്വം നല്കുന്ന സെമിനാറിൽ കർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് സാധ്യമായ പരിഹാരമാർഗ നിർദ്ദേശങ്ങളും നിയമപരമായ സാധ്യതകളും കിഫയുടെ ലീഗൽ സെൽ അംഗങ്ങളായ അഭിഭാഷകരും കർഷക അവകാശ പ്രവർത്തകരും അവതരിപ്പിക്കും.
കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിന്റെ പേരിൽ ചൂക്ഷണം ചെയ്യപ്പെടുന്ന മലയോര ജനതയുടെ പ്രശ്നങ്ങളെ സെമിനാറിന്റെ മുഖ്യവിഷയമാക്കും. അട്ടപ്പാടിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് വനം വകുപ്പ് അകാരണമായി പീഡിപ്പിക്കുന്ന കർഷകർക്കു സാധ്യമായ നിയമ സഹായവും ലക്ഷ്യമിടുന്നു.
അട്ടപ്പാടിയിൽ നടക്കുന്ന ആന ആക്രമണങ്ങളും മരണവും കാർഷിക മേഖലയിൽ വർധിച്ചു വരുന്ന വനംവകുപ്പിന്റെ ജൈവായുധമായ വന്യമൃഗശല്യവും വിവിധ കാർഷിക പ്രശ്നങ്ങളും സെമിനാറിൽ അവതരിപ്പിക്കപ്പെടും.
നിയമങ്ങളെക്കുറിച്ച് കർഷകരെ അവബോധമുള്ളവരാക്കാനും കർഷകന്റെ ജീവന്റെയും കൃഷിയുടെയും സംരക്ഷണത്തിൽ ജനപ്രതിനിധികളുടെ നിയമപരമായ ഉത്തരവാദിത്വവും അവകാശങ്ങൾ നേടിയെടുക്കുന്നതിന് ആവശ്യമായ സംഘടിതമായ പ്രവർത്തന സംവിധാനങ്ങളും ഒരു ദിവസത്തെ കർഷക സെമിനാർ ലക്ഷ്യം വയ്ക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.
ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ കർഷകരെ ഒന്നിപ്പിക്കുകയും അവരോടൊപ്പം അവകാശ സംരക്ഷണത്തിനായി സജീവമായി ഇടപെടുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് കോർഡിനേറ്റർ സണ്ണി കിഴക്കേക്കര അറിയിച്ചു.