തിരുവനന്തപുരം: കോവിഡിന്റെ ഭയപ്പെടുത്തുന്ന കാലത്തെയും അതിജീവിച്ച് നാം പ്രത്യാശയുടെ കാലത്തേക്കു കടന്നതായി മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ പട്ടം സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച 30-ാമത് മലങ്കര കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
ഒരു കാലത്ത് നമ്മുടെ നാടിനെ പേടിപ്പിച്ചിരുന്ന രോഗമായിരുന്നു വസൂരി. അതിനേക്കാൾ ഭയാനകമായിരുന്നു കോവിഡിന്റെ കാലം. മുഖം കാണാതെയും മുഖഭാവം അറിയാതെയും ദൂരെ നിന്നും സംസാരിച്ച കാലം. എല്ലാവരേയും ഭയപ്പെടുത്തിയ കാലമായിരുന്നത്.
കഠിനമായ ദിനങ്ങളെ നാം അതിജീവിച്ചു. കോവിഡ് രോഗത്തെ മാത്രമല്ല കോവിഡാനന്തരം നമ്മെ ബാധിച്ച അനേകം രോഗങ്ങളേയും നാം അതിജീവിച്ചു.ജീവിതത്തിൽ തളർത്തുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്.
സന്തോഷത്തോടെ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഹൃദയത്തെ സ്പർശിക്കുന്പോഴാണ്. നിത്യമായ അനുഗ്രഹത്തിലേക്ക് നയിക്കുന്നത് ദൈവം മാത്രമാണ്.
ദൈവത്തിന്റെ സാന്നിധ്യത്തിനും കരുതലിനും രക്ഷാപദ്ധതിക്കും പകരം വയ്ക്കാൻ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വഴിയിലെ വിളക്കായി ജീവിതം അർത്ഥ പൂർണമാക്കണമെന്ന് വചന പ്രഘോഷണം നടത്തിയ ഫാ. ജിൻസണ് പോൾ പറഞ്ഞു. നടക്കുന്ന വഴി സ്ഥിരീകരിക്കാനും ജീവിതത്തെ ഉറപ്പിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ഫാ. നെൽസണ്‍ വലിയവീട്ടിൽ, ഫാ. വിൻസന്റ് പോൾ വേങ്ങശേരിൽ,റവ.ഡോ.ജോർജ് തോമസ് കൊച്ചുവിളയിൽ, ഫാ. മാത്യു പാറക്കൽ ഒഐസി, ഫാ. ജേക്കബ് ചാലിൽ തുടങ്ങിയവർ പങ്ക െടുത്തു.
ഒരു കാലത്ത് നമ്മുടെ നാടിനെ പേടിപ്പിച്ചിരുന്ന രോഗമായിരുന്നു വസൂരി. അതിനേക്കാൾ ഭയാനകമായിരുന്നു കോവിഡിന്റെ കാലം. മുഖം കാണാതെയും മുഖഭാവം അറിയാതെയും ദൂരെ നിന്നും സംസാരിച്ച കാലം. എല്ലാവരേയും ഭയപ്പെടുത്തിയ കാലമായിരുന്നത്.
കഠിനമായ ദിനങ്ങളെ നാം അതിജീവിച്ചു. കോവിഡ് രോഗത്തെ മാത്രമല്ല കോവിഡാനന്തരം നമ്മെ ബാധിച്ച അനേകം രോഗങ്ങളേയും നാം അതിജീവിച്ചു.ജീവിതത്തിൽ തളർത്തുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്.
സന്തോഷത്തോടെ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഹൃദയത്തെ സ്പർശിക്കുന്പോഴാണ്. നിത്യമായ അനുഗ്രഹത്തിലേക്ക് നയിക്കുന്നത് ദൈവം മാത്രമാണ്.
ദൈവത്തിന്റെ സാന്നിധ്യത്തിനും കരുതലിനും രക്ഷാപദ്ധതിക്കും പകരം വയ്ക്കാൻ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വഴിയിലെ വിളക്കായി ജീവിതം അർത്ഥ പൂർണമാക്കണമെന്ന് വചന പ്രഘോഷണം നടത്തിയ ഫാ. ജിൻസണ് പോൾ പറഞ്ഞു. നടക്കുന്ന വഴി സ്ഥിരീകരിക്കാനും ജീവിതത്തെ ഉറപ്പിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ഫാ. നെൽസണ്‍ വലിയവീട്ടിൽ, ഫാ. വിൻസന്റ് പോൾ വേങ്ങശേരിൽ,റവ.ഡോ.ജോർജ് തോമസ് കൊച്ചുവിളയിൽ, ഫാ. മാത്യു പാറക്കൽ ഒഐസി, ഫാ. ജേക്കബ് ചാലിൽ തുടങ്ങിയവർ പങ്ക െടുത്തു.