വൈക്കം: ജോലി സംബന്ധമായ സമ്മർദത്തെ രണ്ടാഴ്ച മുന്പ് ജീവനൊടുക്കിയ ഹെഡ്മിസ്ട്രസിന്റ ഭർത്താവ് മരിച്ചു. വൈക്കം പോളശേരി ഗവണ്മെന്റ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസും കൊച്ചുകവല മാളിയേക്കൽ ആർ. രമേഷ്കുമാറിന്റ ഭാര്യ ശ്രീജയെ (48)യാണ് രണ്ടാഴ്ച മുന്പ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി വയറു വേദനെയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപികയുടെ ഭർത്താവ് ആർ.രമേഷ് (53) ഇന്നലെ പുലർച്ചെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
എൽപി സ്കൂൾ ഹെഡ് മിസ്ട്രസായി സ്ഥാനകയറ്റം ലഭിച്ചതിനെ തുടർന്ന് മറ്റൊരു സ്കൂളിൽ ചുമതലയേറ്റ് ഏതാനും മാസങ്ങൾ ജോലി ചെയ്തപ്പോൾ തന്നെ ജോലി സംബന്ധമായ സമ്മർദ്ദം അധ്യാപികയെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇവർ ഹെഡ്മിസ്ട്രസ് സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നു. ഡിഇഒ ഇവരുടെ ആവശ്യം തള്ളിയെങ്കിലും വിദ്യാഭ്യാസവകുപ്പ് അധികൃതർ ഇവരോട് അനുഭാവം പ്രകടിപ്പിച്ച് വീടിനു സമീപത്തെ സ്കൂളിലേക്ക് മാറ്റം നൽകി. വീടിനടുത്തെ സ്കൂളിൽ വന്നെങ്കിലും അധ്യാപികയുടെ മാനസിക സമ്മർദ്ദം ഒഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് അധ്യാപിക ചികിൽസയ്ക്കും വിധേയയായിരുന്നു. രമേഷ് കുമാർ വൈക്കം കോടതിയിലെ ജീവനക്കാരനായിരുന്നു.
അധ്യാപികയുടെ മരണാനന്തര ചടങ്ങ് ഇന്ന് നടക്കാനിരിക്കെ ഗൃഹനാഥൻ കൂടി മരണപ്പെട്ടത് കുടുംബത്തിന് കനത്ത അഘാതമായി. മകൻ: കാർത്തിക് രമേഷ്.
എൽപി സ്കൂൾ ഹെഡ് മിസ്ട്രസായി സ്ഥാനകയറ്റം ലഭിച്ചതിനെ തുടർന്ന് മറ്റൊരു സ്കൂളിൽ ചുമതലയേറ്റ് ഏതാനും മാസങ്ങൾ ജോലി ചെയ്തപ്പോൾ തന്നെ ജോലി സംബന്ധമായ സമ്മർദ്ദം അധ്യാപികയെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇവർ ഹെഡ്മിസ്ട്രസ് സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നു. ഡിഇഒ ഇവരുടെ ആവശ്യം തള്ളിയെങ്കിലും വിദ്യാഭ്യാസവകുപ്പ് അധികൃതർ ഇവരോട് അനുഭാവം പ്രകടിപ്പിച്ച് വീടിനു സമീപത്തെ സ്കൂളിലേക്ക് മാറ്റം നൽകി. വീടിനടുത്തെ സ്കൂളിൽ വന്നെങ്കിലും അധ്യാപികയുടെ മാനസിക സമ്മർദ്ദം ഒഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് അധ്യാപിക ചികിൽസയ്ക്കും വിധേയയായിരുന്നു. രമേഷ് കുമാർ വൈക്കം കോടതിയിലെ ജീവനക്കാരനായിരുന്നു.
അധ്യാപികയുടെ മരണാനന്തര ചടങ്ങ് ഇന്ന് നടക്കാനിരിക്കെ ഗൃഹനാഥൻ കൂടി മരണപ്പെട്ടത് കുടുംബത്തിന് കനത്ത അഘാതമായി. മകൻ: കാർത്തിക് രമേഷ്.