കണമല: ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ആദിവാസി ഊരിന്റെ അനുമതിക്കായി ജനപ്രതിനിധികളുടെയും ഊരുമൂപ്പന്റെയും സാന്നിധ്യത്തിൽ ഊരുകൂട്ട യോഗം ചേർന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പദ്ധതികൾ വിശദീകരിച്ച ശേഷം ഇനി നിങ്ങൾ കാഴ്ചക്കാരല്ല, നടത്തിപ്പുകാരാണെന്ന് എംഎൽഎ പറഞ്ഞപ്പോൾ ആദിവാസി കുടുംബങ്ങളിൽ തെളിഞ്ഞത് ഉത്തരവാദിത്വബോധം. ഇന്നലെ എരുത്വാപ്പുഴ മലവേടർ കോളനിയിലാണ് പഴയ ഊരുകൂട്ടം മാതൃകയിൽ യോഗം നടന്നത്.
കോളനിയുടെ സമഗ്ര വികസനത്തിനായി സർക്കാർ അനുവദിച്ച ഒരുകോടി രൂപയ്ക്ക് നടത്തേണ്ട പ്രവർത്തനങ്ങൾക്ക് ആദിവാസി സമൂഹത്തിന്റെ അനുമതി തേടാൻ വേണ്ടിയായിരുന്നു യോഗം. കോളനിയിലെ കുടുംബങ്ങൾ പ്രത്യേക ഭാഷയും സംസ്കാരവും ആചാരങ്ങളും ജീവിതരീതികളുമായി വനത്തിൽ കഴിഞ്ഞിരുന്ന ആദിവാസി മലവേടർ വിഭാഗക്കാരാണ്. ഇവരെ വർഷങ്ങൾക്കുമുമ്പ് എരുത്വാപ്പുഴയിൽ സ്ഥലംനൽകി സർക്കാർ പുനരധിവസിപ്പിച്ചതാണ്. എന്നാൽ സ്വന്തം ഭാഷയും ജീവിതസംസ്കാരവും വിട്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെത്തി വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളില്ല.
പലപ്പോഴായി സർക്കാർ ഫണ്ടുകൾ അനുവദിച്ചെങ്കിലും വികസനമെത്തിയിട്ടില്ല. വാസയോഗ്യമായ വീടും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്നവരാണു മിക്കവരും. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ഒരുമിച്ച് താമസിക്കുന്നതും ഏറ്റവും അധികം പിന്നോക്കാവസ്ഥയുള്ളതുമായ കോളനികൂടിയാണ് ഇത്. പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമപദ്ധതിയിൽപ്പെടുത്തിയാണ് ഇപ്പോൾ ഒരുകോടി രൂപയുടെ ഭരണാനുമതിയായിരിക്കുന്നത്. റോഡ് നിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, സംരക്ഷണഭിത്തി നിർമാണം, കുടിവെള്ള കിണറുകൾക്ക് ചുറ്റുമതിൽ, മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് എംഎൽഎ പറഞ്ഞു.
സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. യോഗത്തിൽ പദ്ധതികൾക്ക് ഊരുകൂട്ടം അനുമതി നൽകി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മറിയാമ്മ ജോസഫ്, എം.എസ്. സതീഷ്, പട്ടികവർഗ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ കെ.ജി. ജോളിക്കുട്ടി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ പി. അജീഷ്, കെ.വി. ജയേഷ്, ഊരുകൂട്ട മൂപ്പൻ കേളൻ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
കോളനിയുടെ സമഗ്ര വികസനത്തിനായി സർക്കാർ അനുവദിച്ച ഒരുകോടി രൂപയ്ക്ക് നടത്തേണ്ട പ്രവർത്തനങ്ങൾക്ക് ആദിവാസി സമൂഹത്തിന്റെ അനുമതി തേടാൻ വേണ്ടിയായിരുന്നു യോഗം. കോളനിയിലെ കുടുംബങ്ങൾ പ്രത്യേക ഭാഷയും സംസ്കാരവും ആചാരങ്ങളും ജീവിതരീതികളുമായി വനത്തിൽ കഴിഞ്ഞിരുന്ന ആദിവാസി മലവേടർ വിഭാഗക്കാരാണ്. ഇവരെ വർഷങ്ങൾക്കുമുമ്പ് എരുത്വാപ്പുഴയിൽ സ്ഥലംനൽകി സർക്കാർ പുനരധിവസിപ്പിച്ചതാണ്. എന്നാൽ സ്വന്തം ഭാഷയും ജീവിതസംസ്കാരവും വിട്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെത്തി വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളില്ല.
പലപ്പോഴായി സർക്കാർ ഫണ്ടുകൾ അനുവദിച്ചെങ്കിലും വികസനമെത്തിയിട്ടില്ല. വാസയോഗ്യമായ വീടും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്നവരാണു മിക്കവരും. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ഒരുമിച്ച് താമസിക്കുന്നതും ഏറ്റവും അധികം പിന്നോക്കാവസ്ഥയുള്ളതുമായ കോളനികൂടിയാണ് ഇത്. പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമപദ്ധതിയിൽപ്പെടുത്തിയാണ് ഇപ്പോൾ ഒരുകോടി രൂപയുടെ ഭരണാനുമതിയായിരിക്കുന്നത്. റോഡ് നിർമാണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, സംരക്ഷണഭിത്തി നിർമാണം, കുടിവെള്ള കിണറുകൾക്ക് ചുറ്റുമതിൽ, മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് എംഎൽഎ പറഞ്ഞു.
സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. യോഗത്തിൽ പദ്ധതികൾക്ക് ഊരുകൂട്ടം അനുമതി നൽകി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മറിയാമ്മ ജോസഫ്, എം.എസ്. സതീഷ്, പട്ടികവർഗ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ കെ.ജി. ജോളിക്കുട്ടി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ പി. അജീഷ്, കെ.വി. ജയേഷ്, ഊരുകൂട്ട മൂപ്പൻ കേളൻ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.