+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചിടപ്പാടിയില്‍ രാത്രിയില്‍ ശുചിമുറി മാലിന്യം തള്ളി

പാലാ: പാലാഈരാറ്റുപേട്ട റോഡില്‍ കൊച്ചിടപ്പാടി ഐഎംഎ ജംഗ്ഷന്‍ ഭാഗത്ത് ഇക്കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളി. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്
കൊച്ചിടപ്പാടിയില്‍ രാത്രിയില്‍  ശുചിമുറി മാലിന്യം തള്ളി
പാലാ: പാലാ-ഈരാറ്റുപേട്ട റോഡില്‍ കൊച്ചിടപ്പാടി ഐഎംഎ ജംഗ്ഷന്‍ ഭാഗത്ത് ഇക്കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളി. ബസ് കാത്തിരിപ്പുകേന്ദ്രത്തിന് എതിര്‍ഭാഗത്തുള്ള കലുങ്കിലാണ് സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളിയത്. മാലിന്യം മീനച്ചിലാറ്റില്‍ എത്തിച്ചേരുന്ന സാഹചര്യമാണു നിലവിലുള്ളത്.
ഒട്ടനവധി കുടിവെള്ള പദ്ധതികളുടെ കിണറുകള്‍ സ്ഥിതി ചെയ്യുന്നതിനു മുകള്‍ ഭാഗത്തായാണ് മാലിന്യം തള്ളിയത്. മാലിന്യം തള്ളിയതിനോട് അടുത്താണ് കൊച്ചിടപ്പാടി അങ്കണവാടി.
വിവരം അറിഞ്ഞ ഉടന്‍തന്നെ വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണി തോട്ടത്തില്‍ നഗരസഭ ചെയര്‍മാനെയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനെയും നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തിൽ പ്രദേശം വൃത്തിയാക്കി.

സൂചന നൽകിയാൽ 5,000 രൂപ
മാലിന്യം തള്ളിയ സംഭവം കൗണ്‍സിലര്‍ യോഗത്തിൽ ഉന്നയിച്ചു. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ സംഭവത്തെ അപലപിച്ചു. സംഭവം പാലാ പോലീസില്‍ പരാതി നല്‍കിയതായി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നു വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണി തോട്ടത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു പോലീസ് അധികാരികളുമായി ചേര്‍ന്നു സമീപപ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിഷേധം ശക്തം
ജനവാസകേന്ദ്രത്തില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ കൊച്ചിടപ്പാടി പൗരാവലിയും എകെസിസി മൂന്നാനി പള്ളി യൂണിറ്റും മീനച്ചിലാര്‍ സംരക്ഷണ സമിതിയും പ്രതിഷേധിച്ചു.

കുറ്റവാളികളെ
കണ്ടെത്തണം:
എംഎല്‍എ
ശുചിമുറി മാലിന്യം ജനവാസകേന്ദ്രത്തില്‍ തള്ളിയവർക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നു മാണി സി. കാപ്പന്‍ എംഎൽഎ ആവശ്യപ്പെട്ടു. പാലായുടെ പല ഭാഗങ്ങളിലും രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളുന്നതു തുടര്‍ക്കഥയാവുകയാണ്. ഇക്കാര്യത്തില്‍ പോലീസും നഗരഭരണാധികാരികളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.