കണ്ണൂർ: കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷകൾ ഭാഗികമായി മാറ്റിവച്ചതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കെപിസിടിഎ കണ്ണൂർ മേഖല കമ്മിറ്റി ആരോപിച്ചു. സർവകലാശാല ഔദ്യോഗികമായി അറിയിപ്പ് നൽകുന്നതിനും മുമ്പേ പരീക്ഷ മാറ്റിയ അറിയിപ്പ് വിദ്യാർഥി സംഘടനാനേതാക്കൾ നൽകുന്നത് സർവകലാശാല അധികാരികളുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. പരീക്ഷകളിലെ സർവകലാശാലയുടെ രാഷ്ട്രീയവത്കരണത്തെ ചെറുത്തുതോൽപ്പിക്കുമെന്നും യോഗം വ്യക്തമാക്കി.
സർവകലാശാലയുടെ ബന്ധപ്പെട്ട വിഭാഗം നൽകിയ അനൗദ്യോഗിക അറിയിപ്പ് പ്രകാരം സിലബസ് തീർന്നില്ല എന്ന് ചില അധ്യാപകരും വിദ്യാർഥികളും അറിയിച്ചതിനാൽ പരീക്ഷ മാറ്റിവച്ചു എന്നാണ് സർവകലാശാലയുടെ വിശദീകരണം. സിലബസ് തീർന്നില്ലെങ്കിൽ അത് എല്ലാ പരീക്ഷകളെയും ബാധിക്കുമെന്നതിനാൽ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കേണ്ടതുണ്ട്. അഖിലേന്ത്യാതലത്തിലുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് നടക്കുന്നതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്നുള്ള വിദ്യാർഥികളുടെ അഭ്യർത്ഥന പോലും മാനിക്കാത്ത സർവകലാശാല ഏഴ്, എട്ട് തീയതികളിലെ പരീക്ഷ മാറ്റിവച്ചതിന്റെ കാരണം വ്യക്തമാക്കണം. അല്ലാത്തപക്ഷം ഈ രാഷ്ട്രീയവത്കരണത്തെ നിയമപരമായി നേരിടും. വൈസ് ചാൻസലറുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ പരീക്ഷാകൺട്രോളർ ഇൻ ചാർജ് പ്രസ്തുത തസ്തികയിൽ യുജിസി നിയമപ്രകാരം ഇരിക്കുവാൻ യോഗ്യനല്ല. അദ്ദേഹത്തിന്റെ യോഗ്യതയും ചോദ്യം ചെയ്യും. കണ്ണൂർ സർവകലാശാലയിലെ പരീക്ഷ രാഷ്ട്രീയവത്കരണം ചാൻസലറായ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്താനും കെപിസിടിഎ യോഗം തീരുമാനിച്ചു.
സർവകലാശാലയുടെ ബന്ധപ്പെട്ട വിഭാഗം നൽകിയ അനൗദ്യോഗിക അറിയിപ്പ് പ്രകാരം സിലബസ് തീർന്നില്ല എന്ന് ചില അധ്യാപകരും വിദ്യാർഥികളും അറിയിച്ചതിനാൽ പരീക്ഷ മാറ്റിവച്ചു എന്നാണ് സർവകലാശാലയുടെ വിശദീകരണം. സിലബസ് തീർന്നില്ലെങ്കിൽ അത് എല്ലാ പരീക്ഷകളെയും ബാധിക്കുമെന്നതിനാൽ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കേണ്ടതുണ്ട്. അഖിലേന്ത്യാതലത്തിലുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് നടക്കുന്നതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്നുള്ള വിദ്യാർഥികളുടെ അഭ്യർത്ഥന പോലും മാനിക്കാത്ത സർവകലാശാല ഏഴ്, എട്ട് തീയതികളിലെ പരീക്ഷ മാറ്റിവച്ചതിന്റെ കാരണം വ്യക്തമാക്കണം. അല്ലാത്തപക്ഷം ഈ രാഷ്ട്രീയവത്കരണത്തെ നിയമപരമായി നേരിടും. വൈസ് ചാൻസലറുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ പരീക്ഷാകൺട്രോളർ ഇൻ ചാർജ് പ്രസ്തുത തസ്തികയിൽ യുജിസി നിയമപ്രകാരം ഇരിക്കുവാൻ യോഗ്യനല്ല. അദ്ദേഹത്തിന്റെ യോഗ്യതയും ചോദ്യം ചെയ്യും. കണ്ണൂർ സർവകലാശാലയിലെ പരീക്ഷ രാഷ്ട്രീയവത്കരണം ചാൻസലറായ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്താനും കെപിസിടിഎ യോഗം തീരുമാനിച്ചു.