തലശേരി: പൈതൃകനഗരിയിലെ വിദ്യാലയ മുത്തശിയായ തലശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ നൂറാം വയസിലേക്ക്. ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മൂന്നിന് തുടക്കമാകും. പരിപാടിയുടെ ഉദ്ഘാടനം മൂന്നിന് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരന് നിർവഹിക്കുമെന്ന് സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. മാത്യു തൈക്കല്‍, പ്രിന്‍സിപ്പൽ ഡോ.ഡെന്നി ജോണ്‍ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കെ. മുരളീധരന് എംപി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. തലശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജമുനാറാണി, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ടും പൂര്‍വവിദ്യാര്‍ഥിയുമായ നിധിന് വത്സന്, വാര്‍ഡ്അംഗം ഫൈസല്‍ പുനത്തില്‍, പി.വി. പ്രദീപന് എന്നിവർ പ്രസംഗിക്കും. തുടര്‍ന്ന് ഗുരുവന്ദനവും നൃത്ത-സംഗീത ശില്പവും അരങ്ങേറും.
തൊട്ടുകൂടായ്മയും അനാചാരങ്ങളും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ജാതിമതഭേദമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ക്രൈസ്തവ മിഷണറിമാരുടെ ലക്ഷ്യത്തിന്റെ ഭാഗമായി 1922 ലാണ് ഇന്ത്യൻ മിഡിൽ സ്കൂൾ എന്നപേരിൽ ആംഗ്ലോ-ഇന്ത്യൻ ബോയ്സ് സ്കൂൾ സ്ഥാപിതമാകുന്നത്. അറബിക്കടലിന്റെ തീരത്ത് തലശേരി കോട്ടയോടു ചേർന്ന് പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഹോളി റോസറി ദേവാലയത്തിനടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഗലാന്റയാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. രണ്ടാം ലോകമഹാ യുദ്ധകാലത്ത് ഇറ്റലിക്കാരനെന്ന കാരണത്താൽ ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഗലാന്റിന് വീട്ടുതടങ്കലിൽ കഴിയേണ്ടിവന്നപ്പോൾ 1939 ൽ ഫാ.ജോൺ ബാപ്റ്റിസ്റ്റ് റോഡ്റിഗ്സ് മാനേജരായി സ്ഥാനമേറ്റു.1941 ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെടുന്നത്. 2000 ൽ പ്ലസ് ടു കോഴ്സ് വന്നതോടെ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു.
78 വർഷം സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ എന്നറിയപ്പെട്ട സ്കൂൾ 2000 മുതൽ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നപേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. ഹൈസ്കൂൾതലത്തിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകപ്പെട്ടത് 2019 മുതൽ മാത്രമാണ്. 5,6,7, ക്ലാസുകളിലേക്ക് 2019ൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി. ഈ അധ്യയനവർഷമാണ് ആദ്യമായി പെൺകുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുവാൻ തയാറെടുക്കുന്നത്. 1922 ൽ ആൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ സ്കൂൾ ശതാബ്ദിയാഘോഷങ്ങൾക്ക് തയാറാകുന്ന വേളയിൽ മുഴുവൻ ക്ലാസുകളിലും പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കഴിഞ്ഞു. പത്രസമ്മേളനത്തിൽ സ്കൂള്‍ വികസനസമിതി സെക്രട്ടറി കെ.വി. ഗോകുല്‍ദാസ്, മുഖ്യാധ്യാപകൻ സി.ആര്. ജെന്സണ്, സി.ജി. അരുണ്‍, എം.ശ്രീഷ എന്നിവരും പങ്കെടുത്തു.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കെ. മുരളീധരന് എംപി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. തലശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജമുനാറാണി, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ടും പൂര്‍വവിദ്യാര്‍ഥിയുമായ നിധിന് വത്സന്, വാര്‍ഡ്അംഗം ഫൈസല്‍ പുനത്തില്‍, പി.വി. പ്രദീപന് എന്നിവർ പ്രസംഗിക്കും. തുടര്‍ന്ന് ഗുരുവന്ദനവും നൃത്ത-സംഗീത ശില്പവും അരങ്ങേറും.
തൊട്ടുകൂടായ്മയും അനാചാരങ്ങളും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ജാതിമതഭേദമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ക്രൈസ്തവ മിഷണറിമാരുടെ ലക്ഷ്യത്തിന്റെ ഭാഗമായി 1922 ലാണ് ഇന്ത്യൻ മിഡിൽ സ്കൂൾ എന്നപേരിൽ ആംഗ്ലോ-ഇന്ത്യൻ ബോയ്സ് സ്കൂൾ സ്ഥാപിതമാകുന്നത്. അറബിക്കടലിന്റെ തീരത്ത് തലശേരി കോട്ടയോടു ചേർന്ന് പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഹോളി റോസറി ദേവാലയത്തിനടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഗലാന്റയാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. രണ്ടാം ലോകമഹാ യുദ്ധകാലത്ത് ഇറ്റലിക്കാരനെന്ന കാരണത്താൽ ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഗലാന്റിന് വീട്ടുതടങ്കലിൽ കഴിയേണ്ടിവന്നപ്പോൾ 1939 ൽ ഫാ.ജോൺ ബാപ്റ്റിസ്റ്റ് റോഡ്റിഗ്സ് മാനേജരായി സ്ഥാനമേറ്റു.1941 ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെടുന്നത്. 2000 ൽ പ്ലസ് ടു കോഴ്സ് വന്നതോടെ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു.
78 വർഷം സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ എന്നറിയപ്പെട്ട സ്കൂൾ 2000 മുതൽ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നപേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. ഹൈസ്കൂൾതലത്തിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകപ്പെട്ടത് 2019 മുതൽ മാത്രമാണ്. 5,6,7, ക്ലാസുകളിലേക്ക് 2019ൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി. ഈ അധ്യയനവർഷമാണ് ആദ്യമായി പെൺകുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുവാൻ തയാറെടുക്കുന്നത്. 1922 ൽ ആൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ സ്കൂൾ ശതാബ്ദിയാഘോഷങ്ങൾക്ക് തയാറാകുന്ന വേളയിൽ മുഴുവൻ ക്ലാസുകളിലും പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കഴിഞ്ഞു. പത്രസമ്മേളനത്തിൽ സ്കൂള്‍ വികസനസമിതി സെക്രട്ടറി കെ.വി. ഗോകുല്‍ദാസ്, മുഖ്യാധ്യാപകൻ സി.ആര്. ജെന്സണ്, സി.ജി. അരുണ്‍, എം.ശ്രീഷ എന്നിവരും പങ്കെടുത്തു.