ബെർലിൻ: ഇസ്രായേലിന് സ്വയം പ്രതിരോധത്തിന്റെ പരിധികൾക്കുള്ളിൽനിന്ന് ഹമാസിന്റെ ആക്രമണങ്ങളെ നേരിടാൻ അവകാശമുണ്ട് എന്നതാണ് മധ്യപൂർവേഷ്യയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളെക്കുറിച്ച് ജർമൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന ഒൗദ്യോഗിക നിലപാട്. സർക്കാരിന്റെ വക്താവ് ഇക്കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, യാതനകൾ നേരിടുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജർമനിയുടെ പല ഭാഗങ്ങളിലും പ്രകടനങ്ങൾ നടക്കുകയാണ്. സ്വാഭാവികമായും ഇത് ഇസ്രായേൽ വിരുദ്ധവും ജൂതവിരുദ്ധവുമായി മാറുകയും ചെയ്യുന്നു.
രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഉറങ്ങിക്കിടക്കുന്ന നാസി - ജൂത വിരുദ്ധ വികാരം വീണ്ടും തലപൊക്കാൻ ഇതു കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. രാജ്യത്തെ ജൂത സമൂഹത്തിനിടയിൽ ഇതെക്കുറിച്ചുള്ള ഭയവും പടർന്നുപിടിക്കുന്നു.
നാസി ജർമനിയിൽ അറുപതു ലക്ഷം യഹൂദർ കൂട്ടക്കൊല ചെയ്യപ്പെട്ടതുമായി ബന്ധിപ്പിച്ചല്ലാതെ അഡോൾഫ് ഹിറ്റ്ലറെയോ പിന്നീട് രൂപപ്പെട്ട ഇസ്രായേൽ എന്ന രാജ്യത്തെ സ്മരിക്കാനാവില്ല. ഇസ്രായേൽ രാഷ്ട്ര സ്ഥാപനത്തിനു ശേഷം ഇസ്രായേലും ജർമനിയും തമ്മിൽ സവിശേഷമായ ബന്ധം തുടർന്നു പോരുകയും ചെയ്തിട്ടുണ്ട്. കെൃമലഹശബജമഹലെശേിശമിബ2021ാമ്യ.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ സർക്കാർ ഇസ്രായേലിനൊപ്പം; തെരുവിൽ ജൂതവിരുദ്ധ പ്രക്ഷോഭം
12:45 AM May 19, 2021 | Deepika.com