വടക്കഞ്ചേരി: അതിർത്തി തിരിച്ചുള്ള പണികൾ മൂലം കനാൽ വൃത്തിയാക്കൽ പല വഴിക്കായി. പ്രദേശത്തെ കനാലുകൾ അതാത് പഞ്ചായത്തുകൾ വൃത്തിയാക്കണമെന്ന നിർദേശത്തോടെയാണ് പണികൾക്ക് ഏകീകൃത രൂപമില്ലാതായത്.
ചില പഞ്ചായത്തുകൾ നന്നായി പണികൾ ചെയുന്പോൾ ചിലയിടങ്ങളിലത് വഴിപാട് കണക്കെയാണ് നടക്കുന്നത്. ഇതു മൂലം വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകില്ലെന്ന് കർഷകർ പറയുന്നു.
കൂടാതെ കനാലുകളുടെ വാലറ്റങ്ങളിലേക്കും വെള്ളം എത്താത്ത സ്ഥിതി വരും. കനാലുകളുടെ തുടക്കം മുതൽ നല്ല രീതിയിൽ വൃത്തിയാക്കിയാലെ ഡാമുകളിൽ നിന്നും വെള്ളം തുറന്നു വിട്ടാൽ വാലറ്റങ്ങളിൽ വെള്ളം എത്തുകയുള്ളു.
എന്നാൽ ഇതില്ലാതെ അവിടെവിടെ കനാൽ വൃത്തിയാക്കിയതുകൊണ്ട് പ്രയോജനമില്ലെന്നാണ് കർഷകർ പറയുന്നത്. എല്ലാ പഞ്ചായത്തുകളും ഏകീകൃത സ്വഭാവത്തോടെ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ കനാലുകൾ വൃത്തിയാക്കാൻ തീരുമാനിച്ച് അത് നടപ്പിലാക്കണമെന്നാണ് ആവശ്യം. ഇപ്പോൾ തന്നെ കനാലുകൾ വൃത്തിയാക്കാൻ ഒന്നരമാസം വൈകിയിരിക്കുകയാണ് ഇതിനാൽ പലയിടത്തും ഞാറ്റടികൾ ഒരുക്കിയിട്ടില്ല.
ഈ വൈകൽ രണ്ടാം വിള നെൽകൃഷി ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിതരാക്കും. കനാൽ വൃത്തിയാക്കാൻ ഇനിയും വൈകുന്ന സ്ഥിതി ഉണ്ടായാൽ കൂടുതൽ കർഷകർ പരീക്ഷണകൃഷിക്ക് തുനിയാതെ രണ്ടാം വിള കൃഷിയിൽ നിന്നും പിന്മാറുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കനാലുകളിലെ സ്ളൂയീസുകളെല്ലാം തകർന്നു കിടക്കുകയാണ്. അതേസമയം, മംഗലം ഡാമിൽ നിന്നുള്ള ഇടതു കനാൽ വൃത്തിയാക്കി വെള്ളം വിടാവുന്ന സ്ഥിതിയായിട്ടുണ്ടെന്ന് കനാൽ വിഭാഗം എൻജിനീയർ സിന്ധു പറഞ്ഞു. വലതു കനാലിന്റെ വണ്ടാഴി പഞ്ചായത്തിൽ ഇനിയും പണികൾ തീരാനുണ്ടെന്നും അവർ അറിയിച്ചു. കണ്ണന്പ്രയിലെ മുഴുവൻ കനാലുകളും തൊഴിലുറപ്പ് തൊഴിലാളികളാണ് വൃത്തിയാക്കുന്നത്.
കനാലുകൾ വൃത്തിയാക്കാൻ കേന്ദ്ര സർക്കാർ അനുമതിയില്ലെങ്കിലും സേവനമായാണ് തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ വൃത്തിയാക്കി മാതൃകയാകുന്നത്. സിപിഎം ഏരിയാസെക്രട്ടറി ടി.കണ്ണൻ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു.
കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. സുരേന്ദ്രൻ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എം.ചെന്താമരാക്ഷൻ, മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി കെ.അജിത പ്രസംഗിച്ചു.
ചില പഞ്ചായത്തുകൾ നന്നായി പണികൾ ചെയുന്പോൾ ചിലയിടങ്ങളിലത് വഴിപാട് കണക്കെയാണ് നടക്കുന്നത്. ഇതു മൂലം വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകില്ലെന്ന് കർഷകർ പറയുന്നു.
കൂടാതെ കനാലുകളുടെ വാലറ്റങ്ങളിലേക്കും വെള്ളം എത്താത്ത സ്ഥിതി വരും. കനാലുകളുടെ തുടക്കം മുതൽ നല്ല രീതിയിൽ വൃത്തിയാക്കിയാലെ ഡാമുകളിൽ നിന്നും വെള്ളം തുറന്നു വിട്ടാൽ വാലറ്റങ്ങളിൽ വെള്ളം എത്തുകയുള്ളു.
എന്നാൽ ഇതില്ലാതെ അവിടെവിടെ കനാൽ വൃത്തിയാക്കിയതുകൊണ്ട് പ്രയോജനമില്ലെന്നാണ് കർഷകർ പറയുന്നത്. എല്ലാ പഞ്ചായത്തുകളും ഏകീകൃത സ്വഭാവത്തോടെ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ കനാലുകൾ വൃത്തിയാക്കാൻ തീരുമാനിച്ച് അത് നടപ്പിലാക്കണമെന്നാണ് ആവശ്യം. ഇപ്പോൾ തന്നെ കനാലുകൾ വൃത്തിയാക്കാൻ ഒന്നരമാസം വൈകിയിരിക്കുകയാണ് ഇതിനാൽ പലയിടത്തും ഞാറ്റടികൾ ഒരുക്കിയിട്ടില്ല.
ഈ വൈകൽ രണ്ടാം വിള നെൽകൃഷി ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിതരാക്കും. കനാൽ വൃത്തിയാക്കാൻ ഇനിയും വൈകുന്ന സ്ഥിതി ഉണ്ടായാൽ കൂടുതൽ കർഷകർ പരീക്ഷണകൃഷിക്ക് തുനിയാതെ രണ്ടാം വിള കൃഷിയിൽ നിന്നും പിന്മാറുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കനാലുകളിലെ സ്ളൂയീസുകളെല്ലാം തകർന്നു കിടക്കുകയാണ്. അതേസമയം, മംഗലം ഡാമിൽ നിന്നുള്ള ഇടതു കനാൽ വൃത്തിയാക്കി വെള്ളം വിടാവുന്ന സ്ഥിതിയായിട്ടുണ്ടെന്ന് കനാൽ വിഭാഗം എൻജിനീയർ സിന്ധു പറഞ്ഞു. വലതു കനാലിന്റെ വണ്ടാഴി പഞ്ചായത്തിൽ ഇനിയും പണികൾ തീരാനുണ്ടെന്നും അവർ അറിയിച്ചു. കണ്ണന്പ്രയിലെ മുഴുവൻ കനാലുകളും തൊഴിലുറപ്പ് തൊഴിലാളികളാണ് വൃത്തിയാക്കുന്നത്.
കനാലുകൾ വൃത്തിയാക്കാൻ കേന്ദ്ര സർക്കാർ അനുമതിയില്ലെങ്കിലും സേവനമായാണ് തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ വൃത്തിയാക്കി മാതൃകയാകുന്നത്. സിപിഎം ഏരിയാസെക്രട്ടറി ടി.കണ്ണൻ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു.
കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. സുരേന്ദ്രൻ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എം.ചെന്താമരാക്ഷൻ, മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി കെ.അജിത പ്രസംഗിച്ചു.