ആറ്റിങ്ങൽ: അനധികൃത മത്സ്യ കച്ചവടം നടത്തിയ സംഭവത്തിൽ രണ്ടിടത്ത് നഗരസഭ റെയ്ഡ് നടത്തി മത്സ്യം പിടിച്ചെടുത്തു. നടപടികൾക്കിടയിൽ ജീവനക്കാരോട് അതിക്രമം കാട്ടിയ രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആലംകോട്, ആറ്റിങ്ങൽ വലിയകുന്ന് ഗസ്റ്റ് ഹൗസിനു സമീപം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തി മത്സ്യം പിടിച്ചെടുത്തത്. ഇവിടങ്ങളിൽ എല്ലാം നഗരസഭ ജീവനക്കാർ എത്തി നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷവും അനധികൃത മത്സ്യക്കച്ചവടം തുടർന്നതു കൊണ്ടാണ് ഇന്നലെ റെയ്ഡ് നടത്തിയത്. നഗരസഭയിൽ എത്തിച്ച മത്സ്യം ഫൈൻ ഈടാക്കി വിട്ടുനൽകുവാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവാക്കൾ എത്തി പ്രശ്നം ഉണ്ടാക്കി. ഇവർ ജീവനക്കാരോട് തർക്കിക്കുകയും മത്സ്യത്തൊഴിലാളികൾക്ക് ഫൈൻ ഈടാക്കുന്നത് തടസപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങൽ സിഐ തൻസീമിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പ്രശ്നം ഉണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുത്തു.
ആലംകോട്, ആറ്റിങ്ങൽ വലിയകുന്ന് ഗസ്റ്റ് ഹൗസിനു സമീപം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തി മത്സ്യം പിടിച്ചെടുത്തത്. ഇവിടങ്ങളിൽ എല്ലാം നഗരസഭ ജീവനക്കാർ എത്തി നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷവും അനധികൃത മത്സ്യക്കച്ചവടം തുടർന്നതു കൊണ്ടാണ് ഇന്നലെ റെയ്ഡ് നടത്തിയത്. നഗരസഭയിൽ എത്തിച്ച മത്സ്യം ഫൈൻ ഈടാക്കി വിട്ടുനൽകുവാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവാക്കൾ എത്തി പ്രശ്നം ഉണ്ടാക്കി. ഇവർ ജീവനക്കാരോട് തർക്കിക്കുകയും മത്സ്യത്തൊഴിലാളികൾക്ക് ഫൈൻ ഈടാക്കുന്നത് തടസപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങൽ സിഐ തൻസീമിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പ്രശ്നം ഉണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുത്തു.