തിരുവനന്തപുരം: രാജ്യത്തെ 40 ലക്ഷത്തിലധികം വരുന്ന ഇൻഷ്വറൻസ് ഏജന്റുമാരുടെ കമ്മീഷൻ വെട്ടിക്കുറയ്ക്കുന്ന ഐആർഡിഎഐയുടെ പുതിയ റിപ്പോർട്ടിനെതിരായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയയ്ക്കാനുള്ള ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷന്റെ തീരുമാനത്തിന്റെ ഭാഗമായി എഐജിഐഎഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് ജനറൽ പോസ്റ്റ് ഓഫീസിൽ നിന്നു പ്രധാനമന്ത്രിക്കു കത്തുകൾ പോസ്റ്റ് ചെയ്തു.
രാജ്യത്തെ നാലു പൊതുമേഖല ജനറൽ ഇൻഷ്വറൻസ് കന്പനികളിൽ തന്നെ ലക്ഷക്കണക്കിനാളുകൾ ഏജന്റുമാരായി പണിയെടുക്കുന്നുണ്ട്. ഏജന്റുമാരുടെ കമ്മീഷൻ വെട്ടിക്കുറയ്ക്കുവാനും അവരെ ഇല്ലാതാക്കുവാനും, സ്വകാര്യ ഇൻഷ്വറൻസ് കന്പനികളെ സഹായിക്കാനുള്ള ഐആർഡിഎഐയുടെ നീക്കത്തിനെതിരായിട്ടാണ് ഏജന്റുമാർ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള കത്ത് അയക്കുന്നത്.
ജിപിഒയുടെ മുന്നിൽ നടന്ന സമരം ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗണേഷ് വഴുതയ്ക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഗോപിക, ജില്ലാ കമ്മിറ്റി അംഗം അജിത്ത് പട്ടാഴി എന്നിവർ പ്രസംഗിച്ചു.
രാജ്യത്തെ നാലു പൊതുമേഖല ജനറൽ ഇൻഷ്വറൻസ് കന്പനികളിൽ തന്നെ ലക്ഷക്കണക്കിനാളുകൾ ഏജന്റുമാരായി പണിയെടുക്കുന്നുണ്ട്. ഏജന്റുമാരുടെ കമ്മീഷൻ വെട്ടിക്കുറയ്ക്കുവാനും അവരെ ഇല്ലാതാക്കുവാനും, സ്വകാര്യ ഇൻഷ്വറൻസ് കന്പനികളെ സഹായിക്കാനുള്ള ഐആർഡിഎഐയുടെ നീക്കത്തിനെതിരായിട്ടാണ് ഏജന്റുമാർ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള കത്ത് അയക്കുന്നത്.
ജിപിഒയുടെ മുന്നിൽ നടന്ന സമരം ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗണേഷ് വഴുതയ്ക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഗോപിക, ജില്ലാ കമ്മിറ്റി അംഗം അജിത്ത് പട്ടാഴി എന്നിവർ പ്രസംഗിച്ചു.