തിരുവനന്തപുരം: നാലു വർഷത്തിനു ശേഷം സംസ്ഥാന സ്കൂൾകായികോത്സവത്തെ വരവേൽക്കാൻ തലസ്ഥാന നഗരി ഒരുങ്ങി. മൂന്നു മുതൽ ആറുവരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായാണ് 64-ാമത് സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് നടക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പകലും രാത്രിയുമായാണ് മത്സരം നടത്തുന്നതെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായികമേള നടത്തിയിരുന്നില്ല.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആറ് കാറ്റഗറികളിലായി 2732 വിദ്യാർഥികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1443 ആണ്‍കുട്ടികളും 1294 പെണ്‍കുട്ടികളുമാണ് ഉൾപ്പെടുന്നത്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്ട്രി മത്സരങ്ങളും 10 റിലേയും ഉൾപ്പെടെ 98 ഇനങ്ങളിലാണ് നാലു ദിവസത്തെ മത്സരങ്ങൾ.
പകലും രാത്രിയുമായാണ് മത്സരം നടത്തുന്നതെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായികമേള നടത്തിയിരുന്നില്ല.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആറ് കാറ്റഗറികളിലായി 2732 വിദ്യാർഥികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1443 ആണ്‍കുട്ടികളും 1294 പെണ്‍കുട്ടികളുമാണ് ഉൾപ്പെടുന്നത്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്ട്രി മത്സരങ്ങളും 10 റിലേയും ഉൾപ്പെടെ 98 ഇനങ്ങളിലാണ് നാലു ദിവസത്തെ മത്സരങ്ങൾ.