തിരുവനന്തപുരം : നിയമന കത്തു വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള യുഡിഎഫ്- ബിജെപി സമരം 26 ദിവസം പിന്നിട്ടു. വ്യത്യസ്തമായ രീതികളുമായാണ് ഇപ്പോൾ പ്രതിപക്ഷം സമരം ചെയ്യുന്നത്. ഇന്നലെ യുഡിഎഫ് സമരവേദിയിൽ തല മുണ്ഡനം ചെയ്താണു യൂത്ത് കോണ്‍ഗ്രസും വഴിയോര വ്യാപാര കോണ്‍ഗ്രസും പ്രതിഷേധം നടത്തിയത്.
നിധിൻരാജ്, ഷോജൻ ഡേവിഡ്, രഞ്ജിത് ജോണ്‍, ഷിബു മാസ്റ്റർ എന്നിവരാണ് തലമുണ്ഡനം ചെയ്തു സമരത്തിൽ പങ്കെടുത്തത്. തല മുണ്ഡനം ചെയ്ത ശേഷം നഗരസഭയ്ക്കു മുന്നിൽ യുഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനവും നടത്തിയ ശേഷമാണു അവർ മടങ്ങിയത്.
ഇന്നലെ നടന്ന യുഡിഎഫ് കൗണ്‍സിലർമാരുടെ സത്യഗ്രഹ സമരം കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി ഭാരവാഹികളായ ജി.എസ്. ബാബു, ജി. സുബോധൻ, വി. പ്രതാപചന്ദ്രൻ, മുൻ എംഎൽഎമാരായ വർക്കല കഹാർ, എം.എ. വാഹീദ്, യുഡിഎഫ് നഗരസഭ ലീഡർ പി. പത്മകുമാർ, പി. ശ്യാംകുമാർ, നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു. ബിജെപി കൗണ്‍സിലർമാർ നടത്തിവരുന്ന സമരവും കോർപറേഷൻ ഓഫീസിനു മുന്നിൽ തുടരുകയാണ്.
നിധിൻരാജ്, ഷോജൻ ഡേവിഡ്, രഞ്ജിത് ജോണ്‍, ഷിബു മാസ്റ്റർ എന്നിവരാണ് തലമുണ്ഡനം ചെയ്തു സമരത്തിൽ പങ്കെടുത്തത്. തല മുണ്ഡനം ചെയ്ത ശേഷം നഗരസഭയ്ക്കു മുന്നിൽ യുഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനവും നടത്തിയ ശേഷമാണു അവർ മടങ്ങിയത്.
ഇന്നലെ നടന്ന യുഡിഎഫ് കൗണ്‍സിലർമാരുടെ സത്യഗ്രഹ സമരം കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി ഭാരവാഹികളായ ജി.എസ്. ബാബു, ജി. സുബോധൻ, വി. പ്രതാപചന്ദ്രൻ, മുൻ എംഎൽഎമാരായ വർക്കല കഹാർ, എം.എ. വാഹീദ്, യുഡിഎഫ് നഗരസഭ ലീഡർ പി. പത്മകുമാർ, പി. ശ്യാംകുമാർ, നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു. ബിജെപി കൗണ്‍സിലർമാർ നടത്തിവരുന്ന സമരവും കോർപറേഷൻ ഓഫീസിനു മുന്നിൽ തുടരുകയാണ്.