വിഴിഞ്ഞം: വിഴിഞ്ഞം അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ ചുരുളഴിക്കാൻ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയിലെ ഉദ്യോഗസ്ഥൻ എത്തി. എൻഐഎ കൊച്ചി യൂണിറ്റിലെ ഇൻസ്പെക്ടർ ശ്രീകാന്താണ് ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം സ്റ്റേഷനിൽ എത്തിയത്. സിഐ, എസ്ഐ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച അദ്ദേഹം വിഴിഞ്ഞം മേഖലേ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ചില സംഘടനയിലെ പ്രവർത്തകരെ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. പ്രാഥമികമായ വിവര ശേഖരണത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടോടെ തിരിച്ച് പോയി.
ഞായറാഴ്ച നടന്ന പോലീസ് സ്റ്റേഷൻ ആക്രമണമുൾപ്പെടെ വിഴിഞ്ഞത്ത് ഉണ്ടായ പ്രതിഷേധ പരിപാടികളിൽ ദേശീയ തലത്തിൽ നിരോധിക്കപ്പെട്ട സംഘടനകളും തീവ്ര ഇടതു ചിന്താഗതിക്കാരും കടന്നു കൂടിയിട്ടുണ്ടെന്ന സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേൽ നിജസ്ഥിതി അറിയുകയായിരുന്നു എൻഎൻഎയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾ അറിയാൻ എൻഐയുടെ ഒരു യൂണിറ്റ് ഉടൻ എത്തുമെന്നും പോലീസ് വെളിപ്പെടുത്തി.
പോലീസ് ഇന്റലിജൻസ് വിഭാഗം വിവരങ്ങൾ ശേഖരിക്കുന്ന സമയങ്ങളിൽ തന്നെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും വിഴിഞ്ഞം ചുറ്റിപ്പറ്റി പ്രവർത്തിച്ചിരുന്നെങ്കിലും പരസ്യമായി രംഗത്തിറങ്ങിയിരുന്നില്ല. ഇപ്പോൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ പുറത്തുവന്നതോടെയാണ് കൂടുതൽ അന്വേഷണം തുടങ്ങിയത്.
ഞായറാഴ്ച നടന്ന പോലീസ് സ്റ്റേഷൻ ആക്രമണമുൾപ്പെടെ വിഴിഞ്ഞത്ത് ഉണ്ടായ പ്രതിഷേധ പരിപാടികളിൽ ദേശീയ തലത്തിൽ നിരോധിക്കപ്പെട്ട സംഘടനകളും തീവ്ര ഇടതു ചിന്താഗതിക്കാരും കടന്നു കൂടിയിട്ടുണ്ടെന്ന സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേൽ നിജസ്ഥിതി അറിയുകയായിരുന്നു എൻഎൻഎയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾ അറിയാൻ എൻഐയുടെ ഒരു യൂണിറ്റ് ഉടൻ എത്തുമെന്നും പോലീസ് വെളിപ്പെടുത്തി.
പോലീസ് ഇന്റലിജൻസ് വിഭാഗം വിവരങ്ങൾ ശേഖരിക്കുന്ന സമയങ്ങളിൽ തന്നെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും വിഴിഞ്ഞം ചുറ്റിപ്പറ്റി പ്രവർത്തിച്ചിരുന്നെങ്കിലും പരസ്യമായി രംഗത്തിറങ്ങിയിരുന്നില്ല. ഇപ്പോൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ പുറത്തുവന്നതോടെയാണ് കൂടുതൽ അന്വേഷണം തുടങ്ങിയത്.