തിരുവല്ല: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ചവിട്ടുനാടകത്തിൽ ഇത്തവണ തിരുവല്ല ഇരുവെള്ളിപ്ര സെന്റ് തോമസ് സ്കൂൾ ആധിപത്യം നേടി. രണ്ട് വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനം സ്കൂൾ കരസ്ഥമാക്കി.
എച്ച്എസ് വിഭാഗത്തിൽ കഥയിലെ പതിവ് ശൈലിയിൽനിന്നു വ്യത്യസ്തമായി ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഝാൻസി റാണി ലക്ഷ്മിഭായിയുടെ വീരമൃത്യു വരിച്ച കഥ പറഞ്ഞാണ് ഒന്നാം സ്ഥാനം നേടിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ബൈബിളിലെ ദാവീദ് രാജാവിൻറെ കഥ ആസ്പദമാക്കിയാണ് ചവിട്ടുനാടകം അരങ്ങേറിയത്. ദീർഘനാളുകളായി ചവിട്ടുനാടക പരിശീലകനായ എറണാകുളം സ്വദേശി അലക്സ് താളുപാടത്തിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. സ്വന്തം നാട്ടിൽ നടന്ന കലോത്സവത്തിൽ നേടിയ മിന്നുംവിജയം സ്കൂളിന് അഭിമാനമായി.
എച്ച്എസ് വിഭാഗത്തിൽ കഥയിലെ പതിവ് ശൈലിയിൽനിന്നു വ്യത്യസ്തമായി ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഝാൻസി റാണി ലക്ഷ്മിഭായിയുടെ വീരമൃത്യു വരിച്ച കഥ പറഞ്ഞാണ് ഒന്നാം സ്ഥാനം നേടിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ബൈബിളിലെ ദാവീദ് രാജാവിൻറെ കഥ ആസ്പദമാക്കിയാണ് ചവിട്ടുനാടകം അരങ്ങേറിയത്. ദീർഘനാളുകളായി ചവിട്ടുനാടക പരിശീലകനായ എറണാകുളം സ്വദേശി അലക്സ് താളുപാടത്തിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. സ്വന്തം നാട്ടിൽ നടന്ന കലോത്സവത്തിൽ നേടിയ മിന്നുംവിജയം സ്കൂളിന് അഭിമാനമായി.