പെരുമ്പടവ്: റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ നാട്ടുകാർ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ തലവിൽ നിന്ന് എരുവാട്ടി, വിളയാങ്കോട് കോളനി എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണ് നാശകോശമായത്. അമിതഭാരം കയറ്റി ഓടുന്ന ടിപ്പർ ലോറികളാണ് റോഡ് നശിക്കാൻ പ്രധാന കാരണമെന്നാണ് ആരോപണം.
വിളയാങ്കോട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറയിലേക്ക് ഒരു ദിവസം നൂറോളം ട്രിപ്പുകളാണ് സർവീസ് നടത്തുന്നത്. അമിതഭാരം വലിച്ചുകൊണ്ടുള്ള ലോറികൾ മത്സര ഓട്ടമാണ് നടത്തുന്ന തെന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരേ പഞ്ചായത്തിനും വില്ലേജ് അധികൃതർക്കും പോലീസിനും നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെ ടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ കുട്ടികളടക്കം റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെട്ടിട്ടുണ്ട്.
ഇതോടെയാണ് റോഡിൽ വാഴ നട്ട് നാട്ടുകാർ പ്രതിഷേധിച്ചത്. ഉടൻ റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികൾക്ക് രൂപം നൽകുമെന്നും നാട്ടുകാർ പറഞ്ഞു.
വിളയാങ്കോട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറയിലേക്ക് ഒരു ദിവസം നൂറോളം ട്രിപ്പുകളാണ് സർവീസ് നടത്തുന്നത്. അമിതഭാരം വലിച്ചുകൊണ്ടുള്ള ലോറികൾ മത്സര ഓട്ടമാണ് നടത്തുന്ന തെന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരേ പഞ്ചായത്തിനും വില്ലേജ് അധികൃതർക്കും പോലീസിനും നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെ ടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ കുട്ടികളടക്കം റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെട്ടിട്ടുണ്ട്.
ഇതോടെയാണ് റോഡിൽ വാഴ നട്ട് നാട്ടുകാർ പ്രതിഷേധിച്ചത്. ഉടൻ റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികൾക്ക് രൂപം നൽകുമെന്നും നാട്ടുകാർ പറഞ്ഞു.