തലശേരി: അതിജീവനത്തിനുവേണ്ടി സമരം നടത്തിയ മത്സ്യത്തൊഴിലാളികളെ ജനാധിപത്യവിരുദ്ധമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയിലെ വൈദികരുടെ സമ്മേളനം തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തിന് വൈദികസമ്മേളനം സന്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോയെയും വൈദികരെയും അന്യായമായി കേസിൽ ഉൾപ്പെടുത്തിയതിനെ യോഗം ശക്തമായി അപലപിച്ചു. ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.
മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചു എന്നുപറയുന്ന സർക്കാർ കുടിയിറക്കപ്പെട്ടവരുടെ ദയനീയാവസ്ഥയ്ക്ക് വർഷങ്ങളായി യാതൊരു പരിഹാരവും കണ്ടിട്ടില്ല എന്ന സത്യം വിസ്മരിക്കരുത്. സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടങ്ങളുടെ മറവിൽ മത്സ്യത്തൊഴിലാളികളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാനുള്ള തന്ത്രം തികച്ചും അപലപനീയമാണ്. സമരങ്ങളെ വർഗീയ വത്കരിക്കാനുള്ള ചില നേതാക്കളുടെ ശ്രമം രാജ്യത്തിനുതന്നെ അപമാനകരമാണെന്നും യോഗം വിലയിരുത്തി. അക്രമം ആര് നടത്തിയാലും അപലപനീയമാണ്. എന്നാൽ കുത്തക മുതലാളിമാർക്കുവേണ്ടി സംഘടിപ്പിക്കപ്പെടുന്ന അക്രമങ്ങളുടെ മറവിൽ മത്സ്യത്തൊഴിലാളിയുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടരുതെന്നും സമ്മേളനം വ്യക്തമാക്കി.
അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ സ്വാഗതമാശംസിച്ചു. ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. മാത്യു ഇളംതുരുത്തിപടവിൽ, ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപത പ്രൊക്യുറേറ്റർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ, റവ.ഡോ.തോമസ് കൊച്ചുകരോട്ട്, ഫാ.ഏബ്രഹാം പോണാട്ട് എന്നിവർ പ്രസംഗിച്ചു.
മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചു എന്നുപറയുന്ന സർക്കാർ കുടിയിറക്കപ്പെട്ടവരുടെ ദയനീയാവസ്ഥയ്ക്ക് വർഷങ്ങളായി യാതൊരു പരിഹാരവും കണ്ടിട്ടില്ല എന്ന സത്യം വിസ്മരിക്കരുത്. സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടങ്ങളുടെ മറവിൽ മത്സ്യത്തൊഴിലാളികളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാനുള്ള തന്ത്രം തികച്ചും അപലപനീയമാണ്. സമരങ്ങളെ വർഗീയ വത്കരിക്കാനുള്ള ചില നേതാക്കളുടെ ശ്രമം രാജ്യത്തിനുതന്നെ അപമാനകരമാണെന്നും യോഗം വിലയിരുത്തി. അക്രമം ആര് നടത്തിയാലും അപലപനീയമാണ്. എന്നാൽ കുത്തക മുതലാളിമാർക്കുവേണ്ടി സംഘടിപ്പിക്കപ്പെടുന്ന അക്രമങ്ങളുടെ മറവിൽ മത്സ്യത്തൊഴിലാളിയുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടരുതെന്നും സമ്മേളനം വ്യക്തമാക്കി.
അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ സ്വാഗതമാശംസിച്ചു. ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. മാത്യു ഇളംതുരുത്തിപടവിൽ, ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപത പ്രൊക്യുറേറ്റർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ, റവ.ഡോ.തോമസ് കൊച്ചുകരോട്ട്, ഫാ.ഏബ്രഹാം പോണാട്ട് എന്നിവർ പ്രസംഗിച്ചു.