+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പട്ടാപ്പകൽ വീടുകയറി ആക്രമണം: പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: കടയ്ക്കാവൂർ അഞ്ചുതെങ്ങ് ബീച്ച് റോഡിൽ പരസ്യമായി അസഭ്യം പറഞ്ഞതു വിലക്കിയതിനെ തുടർന്ന് ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ശാർക്കര വില്ലേജ
പട്ടാപ്പകൽ വീടുകയറി ആക്രമണം: പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: കടയ്ക്കാവൂർ അഞ്ചുതെങ്ങ് ബീച്ച് റോഡിൽ പരസ്യമായി അസഭ്യം പറഞ്ഞതു വിലക്കിയതിനെ തുടർന്ന് ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ശാർക്കര വില്ലേജിൽ പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടിൽ പ്രിൻസ് (38), കടയ്ക്കാവൂർ വില്ലേജിൽ തെക്കുംഭാഗം ദേശത്ത് തെറ്റിമൂല ജീസസ് ഭവനിൽ ഫ്രെഡി എന്ന് വിളിക്കുന്ന മാർട്ടിൻ (38) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല സ്കൈലാൻഡിൽ അലക്സാണ്ടറെ (55) ആക്രമിച്ച പ്രതികളെയാണ് പോലീസ് പിടികൂടിയത്. 
കഴിഞ്ഞ ദിവസം രാവിലെ 11 ന് അലക്സാണ്ടർ താമസിക്കുന്ന വീടിന്‍റെ ഹാളിൽ കയറി ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയും വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അലക്സാണ്ടർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച വെട്ടുകത്തി, ഇരുമ്പ് പൈപ്പ്,എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.