കാട്ടിക്കുളം: തിരുനെല്ലി തെറ്റ്റോഡിന് സമീപം ബസ് തടഞ്ഞുനിർത്തി 1.40 കോടി രൂപ കവർന്ന കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ആലപ്പുഴ മുതുകുളം ചീപ്പാട് ഷജീന മൻസിലിൽ ഷാജഹാൻ (36), കളിക്കൽ അജിത്ത് (30) എന്നിവരെയാണ് മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലപ്പുഴയിൽനിന്നു അറസ്റ്റുചെയ്തത്. മാനന്തവാടി ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ(രണ്ട്) ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേസിൽ 10 പേർ നേരത്തേ പിടിയിലായിരുന്നു. ഒക്ടോബർ അഞ്ചിനു പുലർച്ചെയാണ് കേസിനു ആസ്പദമായ സംഭവം. ബംഗളൂരു-കോഴിക്കോട് ബസിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം തിരൂർ സ്വദേശിയാണ് കവർച്ചയ്ക്കിരയായത്.
പോലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിലെത്തിയവരാണ് ബസ് തടഞ്ഞുനിർത്തി യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പണം കവർന്നത്. തിരൂർ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
കേസിൽ 10 പേർ നേരത്തേ പിടിയിലായിരുന്നു. ഒക്ടോബർ അഞ്ചിനു പുലർച്ചെയാണ് കേസിനു ആസ്പദമായ സംഭവം. ബംഗളൂരു-കോഴിക്കോട് ബസിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം തിരൂർ സ്വദേശിയാണ് കവർച്ചയ്ക്കിരയായത്.
പോലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിലെത്തിയവരാണ് ബസ് തടഞ്ഞുനിർത്തി യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പണം കവർന്നത്. തിരൂർ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.