പത്തനംതിട്ട: വെള്ളക്കെട്ടു നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്പോൾ സ്ലാബില്ലാത്ത ഓടകൾ അപകടക്കെണിയാകുന്നതായ സംഭവങ്ങൾ ആവർത്തിച്ചുണ്ടായിട്ടും പാഠം പഠിക്കാതെ പൊതുമരാമത്ത്, തദ്ദേശസ്ഥാപന വകുപ്പുകൾ.
പൊതുനിരത്തുകളിൽ സ്ലാബ് തകർന്ന ഓടകൾ പതിവുകാഴ്ചകളാണ്. വൈകുന്നേരങ്ങളിലെ കനത്ത മഴയിൽ റോഡ് നിറഞ്ഞു വെള്ളം ഒഴുകുന്പോൾ സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്കും മറ്റു വഴി യാത്രക്കാർക്കുമാണ് ഇത്തരം ഓടകൾ ഭീഷണിയായി മാറുന്നത്.
പത്തനംതിട്ടയിൽ
കോളജ് ജംഗ്ഷൻ
പത്തനംതിട്ട നഗരത്തിലെ കോളജ് ജംഗ്ഷനിലാണ് ഓടകൾക്കു മുകളിലെ സ്ലാബ് തകർന്നു കിടക്കുന്ന ദൃശ്യങ്ങൾ ഏറെയുള്ളത്. കാതോലിക്കേറ്റ് കോളജ്, ഹയർ സെക്കൻഡറി സ്കൂൾ, മറ്റു നിരവധി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ വന്നുപോകുന്ന സ്ഥലമാണിത്. പത്തനംതിട്ട - കൈപ്പട്ടൂർ റോഡിനോടു ചേർന്ന ഓടകൾക്കാണ് സ്ലാബുകൾ തകർന്നു കിടക്കുന്നത്. ചില ഭാഗങ്ങളിൽ സ്ലാബ് ഇട്ടിട്ടുമില്ല. കോളജ് ജംഗ്ഷനിൽ കൈപ്പട്ടൂർ റോഡിനു വീതിയും നന്നേ കുറവാണ്. ഒരേ സമയം രണ്ടു വാഹനങ്ങൾക്കു കടന്നുപോകാനുള്ള വീതി മാത്രമാണ് റോഡിനുള്ളത്.
കാൽനടക്കാർക്ക് ഓടയുടെ മുകളിലൂടെ വേണം യാത്ര ചെയ്യാൻ. രണ്ടു വശത്തും ഓടകളുണ്ടെങ്കിലും സ്ലാബുകൾ പലയിടത്തും ഒടിഞ്ഞു കിടക്കുകയാണ്. മഴയിൽ റോഡിലെ വെള്ളവും ഓടയും ഒരേ നിരയിലാകുന്പോൾ സ്ലാബില്ലാത്ത ഭാഗം കണ്ടെത്താൻ പോലുമാകില്ല.
മണ്ണാരക്കുളഞ്ഞിയിൽ
കോഴഞ്ചേരി - കടമ്മനിട്ട - മണ്ണാരക്കുളഞ്ഞി റോഡിൽ മേക്കൊഴൂർ പുത്തൻചിറയിൽപടിയിൽ ഓടയുടെ മുകളിൽ സ്ലാബുകൾ ഉറപ്പിക്കാത്തത് യാത്രക്കാർക്ക് ഭീഷണിയായി മാറി.
പുനർനിർമാണം നടത്തിയ റോഡിൽ മണ്ണാരക്കുളഞ്ഞിയ്ക്കു സമീപമുള്ള ഭാഗങ്ങളിലാണ് പൂർണമായി സ്ലാബ് ഇടാൻ കരാറുകാർ ഇനി തയാറാകാത്തത്. പലയിടത്തും സ്ലാബ് ഇട്ടെങ്കിലും ഇത് ഉറപ്പിക്കാത്തതു കാരണം തെന്നിമാറുന്നുമുണ്ട്.
വാഹനങ്ങളും കാൽനടക്കാരും ഇതുമൂലം അപകടത്തിൽപെടുന്നത് പതിവായി. കഴിഞ്ഞദിവസം ഒരു കാർ സ്ലാബില്ലാത്ത ഭാഗത്ത് ചരിഞ്ഞു.
വാഹനങ്ങൾ സൈഡ് കൊടുക്കുന്പോഴാണ് അപകടം ഉണ്ടാകുന്നത്. തിരക്കേറിയ റോഡിൽ കാൽനടക്കാർക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞിട്ടില്ല.
ഏറെക്കാലമായി നിർമാണത്തിലുള്ള റോഡാണെങ്കിലും പണികൾ പൂർണമായി നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ഓടയ്ക്ക് സ്ലാബിടാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർക്ക് നിവേദനം നൽകിയതായി പൊതുപ്രവർത്തകനായ മാത്യു വർഗീസ് പറഞ്ഞു.
മല്ലപ്പള്ളി ടൗണിൽ
ഓടകൾ അപകടക്കെണി
മല്ലപ്പള്ളി: മല്ലപ്പള്ളി - തിരുവല്ല റോഡിൽ ആക്സിസ് ബാങ്കിന് എതിർവശം മൂടിയില്ലാത്ത ഓട കാൽനടക്കാർക്ക് അപകടക്കെണി ഒരുക്കുന്നു.
നിലവിലുള്ള സ്ലാബുകൾ മാറികിടക്കുന്നതു കാരണം കാൽനടക്കാർ തട്ടി വീഴുമെന്ന സാഹചര്യമാണ്. ഓടകളിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി മിക്ക സ്ഥലങ്ങളിലും വെള്ളം ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ മഴ പെയ്യുന്പോൾ വെള്ളം റോഡിലേക്ക് നിരന്ന് ഒഴുകുന്നതിനാൽ ഓടയും റോഡും തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകും. വാഹനയാത്രക്കാർ പോലും ഓടകളിലേക്ക് മറിയാൻ ഇതു കാരണമാകുന്നുണ്ട്.
ആനിക്കാട് റോഡിലും ഓടകളിൽ മൂടിയില്ലാതെ കിടക്കുന്നത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. അനധികൃത കൈയേറ്റം കച്ചവടം കാൽനടയാത്രക്കാരുടെ യാത്ര ദുഃസഹമാക്കുന്നു. അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊതുനിരത്തുകളിൽ സ്ലാബ് തകർന്ന ഓടകൾ പതിവുകാഴ്ചകളാണ്. വൈകുന്നേരങ്ങളിലെ കനത്ത മഴയിൽ റോഡ് നിറഞ്ഞു വെള്ളം ഒഴുകുന്പോൾ സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്കും മറ്റു വഴി യാത്രക്കാർക്കുമാണ് ഇത്തരം ഓടകൾ ഭീഷണിയായി മാറുന്നത്.
പത്തനംതിട്ടയിൽ
കോളജ് ജംഗ്ഷൻ
പത്തനംതിട്ട നഗരത്തിലെ കോളജ് ജംഗ്ഷനിലാണ് ഓടകൾക്കു മുകളിലെ സ്ലാബ് തകർന്നു കിടക്കുന്ന ദൃശ്യങ്ങൾ ഏറെയുള്ളത്. കാതോലിക്കേറ്റ് കോളജ്, ഹയർ സെക്കൻഡറി സ്കൂൾ, മറ്റു നിരവധി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ വന്നുപോകുന്ന സ്ഥലമാണിത്. പത്തനംതിട്ട - കൈപ്പട്ടൂർ റോഡിനോടു ചേർന്ന ഓടകൾക്കാണ് സ്ലാബുകൾ തകർന്നു കിടക്കുന്നത്. ചില ഭാഗങ്ങളിൽ സ്ലാബ് ഇട്ടിട്ടുമില്ല. കോളജ് ജംഗ്ഷനിൽ കൈപ്പട്ടൂർ റോഡിനു വീതിയും നന്നേ കുറവാണ്. ഒരേ സമയം രണ്ടു വാഹനങ്ങൾക്കു കടന്നുപോകാനുള്ള വീതി മാത്രമാണ് റോഡിനുള്ളത്.
കാൽനടക്കാർക്ക് ഓടയുടെ മുകളിലൂടെ വേണം യാത്ര ചെയ്യാൻ. രണ്ടു വശത്തും ഓടകളുണ്ടെങ്കിലും സ്ലാബുകൾ പലയിടത്തും ഒടിഞ്ഞു കിടക്കുകയാണ്. മഴയിൽ റോഡിലെ വെള്ളവും ഓടയും ഒരേ നിരയിലാകുന്പോൾ സ്ലാബില്ലാത്ത ഭാഗം കണ്ടെത്താൻ പോലുമാകില്ല.
മണ്ണാരക്കുളഞ്ഞിയിൽ
കോഴഞ്ചേരി - കടമ്മനിട്ട - മണ്ണാരക്കുളഞ്ഞി റോഡിൽ മേക്കൊഴൂർ പുത്തൻചിറയിൽപടിയിൽ ഓടയുടെ മുകളിൽ സ്ലാബുകൾ ഉറപ്പിക്കാത്തത് യാത്രക്കാർക്ക് ഭീഷണിയായി മാറി.
പുനർനിർമാണം നടത്തിയ റോഡിൽ മണ്ണാരക്കുളഞ്ഞിയ്ക്കു സമീപമുള്ള ഭാഗങ്ങളിലാണ് പൂർണമായി സ്ലാബ് ഇടാൻ കരാറുകാർ ഇനി തയാറാകാത്തത്. പലയിടത്തും സ്ലാബ് ഇട്ടെങ്കിലും ഇത് ഉറപ്പിക്കാത്തതു കാരണം തെന്നിമാറുന്നുമുണ്ട്.
വാഹനങ്ങളും കാൽനടക്കാരും ഇതുമൂലം അപകടത്തിൽപെടുന്നത് പതിവായി. കഴിഞ്ഞദിവസം ഒരു കാർ സ്ലാബില്ലാത്ത ഭാഗത്ത് ചരിഞ്ഞു.
വാഹനങ്ങൾ സൈഡ് കൊടുക്കുന്പോഴാണ് അപകടം ഉണ്ടാകുന്നത്. തിരക്കേറിയ റോഡിൽ കാൽനടക്കാർക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞിട്ടില്ല.
ഏറെക്കാലമായി നിർമാണത്തിലുള്ള റോഡാണെങ്കിലും പണികൾ പൂർണമായി നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ഓടയ്ക്ക് സ്ലാബിടാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർക്ക് നിവേദനം നൽകിയതായി പൊതുപ്രവർത്തകനായ മാത്യു വർഗീസ് പറഞ്ഞു.
മല്ലപ്പള്ളി ടൗണിൽ
ഓടകൾ അപകടക്കെണി
മല്ലപ്പള്ളി: മല്ലപ്പള്ളി - തിരുവല്ല റോഡിൽ ആക്സിസ് ബാങ്കിന് എതിർവശം മൂടിയില്ലാത്ത ഓട കാൽനടക്കാർക്ക് അപകടക്കെണി ഒരുക്കുന്നു.
നിലവിലുള്ള സ്ലാബുകൾ മാറികിടക്കുന്നതു കാരണം കാൽനടക്കാർ തട്ടി വീഴുമെന്ന സാഹചര്യമാണ്. ഓടകളിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി മിക്ക സ്ഥലങ്ങളിലും വെള്ളം ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ മഴ പെയ്യുന്പോൾ വെള്ളം റോഡിലേക്ക് നിരന്ന് ഒഴുകുന്നതിനാൽ ഓടയും റോഡും തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകും. വാഹനയാത്രക്കാർ പോലും ഓടകളിലേക്ക് മറിയാൻ ഇതു കാരണമാകുന്നുണ്ട്.
ആനിക്കാട് റോഡിലും ഓടകളിൽ മൂടിയില്ലാതെ കിടക്കുന്നത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. അനധികൃത കൈയേറ്റം കച്ചവടം കാൽനടയാത്രക്കാരുടെ യാത്ര ദുഃസഹമാക്കുന്നു. അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.