എരുമേലി: കാക്കി അണിഞ്ഞ് സേവനത്തിനായി ഇന്നലെ മുതൽ രണ്ടുമാസത്തേയ്ക്ക് സ്പെഷൽ പോലീസ് ആയിരിക്കുകയാണ് 170 പേർ. വിദ്യാർഥികളും യുവതി-യുവാക്കളും സൈന്യത്തിൽനിന്നു വിരമിച്ചവരും ഉൾപ്പടെ 22 വനിതകളും 148 പുരുഷന്മാരുമായി 170 പേർ.
ശബരിമല തീർഥാടകരുടെ തിരക്ക് വർധിച്ച എരുമേലിയിൽ ഗതാഗതത്തിരക്ക് പരിഹരിക്കാൻ പോലീസിനേയും റോഡ് മുറിച്ചു കടക്കാൻ അയ്യപ്പ ഭക്തരെയും നാട്ടുകാരെയും സഹായിക്കുകയാണ് ഇവരുടെ പ്രധാന ഡ്യൂട്ടി. രാത്രിയിലും പകലുമായി ഡ്യൂട്ടി ക്രമീകരിച്ചിട്ടുണ്ട്. ഇവർക്ക് പ്രതിഫലവും സർട്ടിഫിക്കറ്റും ആഭ്യന്തര വകുപ്പിൽനിന്നു നൽകും. രാത്രിയിൽ തണുപ്പും മഞ്ഞുമുള്ളതിനാൽ രാത്രി ഡ്യൂട്ടിയിൽ സ്വെറ്റർ ധരിക്കാൻ അനുവദിച്ചിട്ടുണ്ട്. രാത്രിയിൽ വാഹന വെളിച്ചം പ്രതിഫലിക്കുന്ന ജാക്കറ്റും സിഗ്നൽ ലൈറ്റ് സ്റ്റിക്കും നൽകിയിട്ടുമുണ്ട്.
ദിവസവും ഗതാഗതത്തിരക്ക് തുടരുന്ന പേട്ടക്കവല, ടിബി ജംഗ്ഷൻ, രാജാപ്പടി, പോലീസ് എയ്ഡ് പോസ്റ്റ്, കെഎസ്ആർടിസി സ്റ്റാൻഡ്, സെന്റ് തോമസ് സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്പെഷൽ പോലീസുകാരെ കൂടുതലായി നിയോഗിച്ചിരിക്കുന്നത്. ശബരിമല പാതകളിലെ വിവിധ ഡ്യൂട്ടി പോയിന്റുകളിലും ഇവരുടെ സേവനം ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ 500ഓളം പോലീസാണ് ശബരിമല തീർത്ഥാടനകാല ഡ്യൂട്ടിയിലുള്ളത്. ഇവർക്ക് പുറമെയാണ് ഇപ്പോൾ സ്പെഷൽ പോലീസിനെ കൂടി നിയോഗിച്ചിത്.
ഇന്നലെ ഇവരുടെ ഡ്യൂട്ടി ആരംഭിക്കുന്നതിന്റെ ഭാഗമായി സ്റ്റേഷൻ വളപ്പിൽ നടത്തിയ ചടങ്ങിൽ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ നിർദേശങ്ങൾ നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ്, എഎസ്ഐ അബ്ദുൽ അസീസ്, പിആർഒ അനിൽ, പുണ്യം പൂങ്കാവനം പദ്ധതി കോ-ഓർഡിനേറ്റർമാരായ നവാസ്, അനീഷ്, വിശാൽ തുടങ്ങിയവർ പങ്കെടുത്തു.
ശബരിമല തീർഥാടകരുടെ തിരക്ക് വർധിച്ച എരുമേലിയിൽ ഗതാഗതത്തിരക്ക് പരിഹരിക്കാൻ പോലീസിനേയും റോഡ് മുറിച്ചു കടക്കാൻ അയ്യപ്പ ഭക്തരെയും നാട്ടുകാരെയും സഹായിക്കുകയാണ് ഇവരുടെ പ്രധാന ഡ്യൂട്ടി. രാത്രിയിലും പകലുമായി ഡ്യൂട്ടി ക്രമീകരിച്ചിട്ടുണ്ട്. ഇവർക്ക് പ്രതിഫലവും സർട്ടിഫിക്കറ്റും ആഭ്യന്തര വകുപ്പിൽനിന്നു നൽകും. രാത്രിയിൽ തണുപ്പും മഞ്ഞുമുള്ളതിനാൽ രാത്രി ഡ്യൂട്ടിയിൽ സ്വെറ്റർ ധരിക്കാൻ അനുവദിച്ചിട്ടുണ്ട്. രാത്രിയിൽ വാഹന വെളിച്ചം പ്രതിഫലിക്കുന്ന ജാക്കറ്റും സിഗ്നൽ ലൈറ്റ് സ്റ്റിക്കും നൽകിയിട്ടുമുണ്ട്.
ദിവസവും ഗതാഗതത്തിരക്ക് തുടരുന്ന പേട്ടക്കവല, ടിബി ജംഗ്ഷൻ, രാജാപ്പടി, പോലീസ് എയ്ഡ് പോസ്റ്റ്, കെഎസ്ആർടിസി സ്റ്റാൻഡ്, സെന്റ് തോമസ് സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്പെഷൽ പോലീസുകാരെ കൂടുതലായി നിയോഗിച്ചിരിക്കുന്നത്. ശബരിമല പാതകളിലെ വിവിധ ഡ്യൂട്ടി പോയിന്റുകളിലും ഇവരുടെ സേവനം ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ 500ഓളം പോലീസാണ് ശബരിമല തീർത്ഥാടനകാല ഡ്യൂട്ടിയിലുള്ളത്. ഇവർക്ക് പുറമെയാണ് ഇപ്പോൾ സ്പെഷൽ പോലീസിനെ കൂടി നിയോഗിച്ചിത്.
ഇന്നലെ ഇവരുടെ ഡ്യൂട്ടി ആരംഭിക്കുന്നതിന്റെ ഭാഗമായി സ്റ്റേഷൻ വളപ്പിൽ നടത്തിയ ചടങ്ങിൽ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ നിർദേശങ്ങൾ നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ്, എഎസ്ഐ അബ്ദുൽ അസീസ്, പിആർഒ അനിൽ, പുണ്യം പൂങ്കാവനം പദ്ധതി കോ-ഓർഡിനേറ്റർമാരായ നവാസ്, അനീഷ്, വിശാൽ തുടങ്ങിയവർ പങ്കെടുത്തു.