കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സന്ദർശനം നടത്തിയപ്പോൾ വിശ്രമിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന, താലൂക്ക് ഓഫീസ് ആയി മാറിയ കെട്ടിടം അക്കാലത്ത് തങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നെന്ന് പടന്നമാക്കൽ കുടുംബം. 1969ൽ അന്തരിച്ച പി.സി. ചാക്കോ പടന്നമാക്കലിന്റെ ഉടമസ്ഥതയിലായിരുന്നു അക്കാലത്ത് ഈ കെട്ടിടം.
കുബേരവൃത്തം നോവലെഴുതി ശ്രദ്ധേയനായ വ്യക്തിയാണ് പി.സി. ചാക്കോ. പിന്നീടാണ് ഈ കെട്ടിടം വിൽപ്പന നടത്തിയതെന്നും പടന്നമാക്കൽ കുടുംബത്തിന്റെ കൈവശം ഇരിക്കുന്ന സമയത്ത് അവിടെ നെഹ്റു സന്ദർശനം നടത്തിയതായി തങ്ങൾക്ക് അറിവില്ലെന്നും പടന്നമാക്കൽ കുടുംബയോഗം ഭാരവാഹികൾ പറയുന്നു.
1954 ഫെബ്രുവരി ഏഴിലെ ദീപികയിൽ ഭൂദാനയജ്ഞം ഉദ്ഘാടനം ചെയ്യാൻ നെഹ്റു കാഞ്ഞിരപ്പള്ളിയിലെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് രൂപീകൃതമായിട്ടില്ലെന്നിരിക്കേ ഓഫീസിൽ നെഹ്റു വിശ്രമിച്ചതായി കരുതാനാവില്ല.
കുബേരവൃത്തം നോവലെഴുതി ശ്രദ്ധേയനായ വ്യക്തിയാണ് പി.സി. ചാക്കോ. പിന്നീടാണ് ഈ കെട്ടിടം വിൽപ്പന നടത്തിയതെന്നും പടന്നമാക്കൽ കുടുംബത്തിന്റെ കൈവശം ഇരിക്കുന്ന സമയത്ത് അവിടെ നെഹ്റു സന്ദർശനം നടത്തിയതായി തങ്ങൾക്ക് അറിവില്ലെന്നും പടന്നമാക്കൽ കുടുംബയോഗം ഭാരവാഹികൾ പറയുന്നു.
1954 ഫെബ്രുവരി ഏഴിലെ ദീപികയിൽ ഭൂദാനയജ്ഞം ഉദ്ഘാടനം ചെയ്യാൻ നെഹ്റു കാഞ്ഞിരപ്പള്ളിയിലെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് രൂപീകൃതമായിട്ടില്ലെന്നിരിക്കേ ഓഫീസിൽ നെഹ്റു വിശ്രമിച്ചതായി കരുതാനാവില്ല.