ചെറുപുഴ: മലയോര മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മും ചെറുപുഴ പഞ്ചായത്ത് ഭരണ സമിതിയും കാട്ടുന്ന ഇരട്ടത്താപ്പ് നയം ജനങ്ങൾ തിരിച്ചറിയണമെന്ന് യുഡിഎഫ് ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് സിപിഎം നേതാക്കൾ ക്വാറി മുതലാളിമാരെ സഹായിക്കുകയും മറുഭാഗത്ത് ജനങ്ങളെ കൂട്ടി ക്വാറികൾക്ക് എതിരെ സമരം നടത്തുകയുമാണു ചെയ്യുന്നത്.
യുഡിഎഫ് ഭരണകാലത്ത് സ്റ്റോപ്പ് മെമ്മോ നൽകി മുഴുവൻ ക്വാറികളുടെയും പ്രവർത്തനം നിർത്തിവയ്പ്പിച്ചിരുന്നു. എന്നാൽ ഇന്ന് സിപിഎം പിന്തുണയോടെ ക്വാറികൾ മുഴുവൻ തുറന്നു പ്രവർത്തിപ്പിക്കുകയാണു ചെയ്യുന്നത്. സിപിഎമ്മിന് ആത്മാർഥത ഉണ്ടെങ്കിൽ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും 24 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടാൻ സാധിക്കും. ഇതിന് സംസ്ഥാന സർക്കാരും സിപിഎമ്മും മനസ് വയ്ക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. പയ്യന്നൂർ നിയോജക മണ്ഡലം ചെയർമാൻ എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.ജി. മുത്തലീബ്, കെ.കെ. സുരേഷ്കുമാർ, ജോയി ജോസഫ്, ടി.പി. ചന്ദ്രൻ, എം. കരുണാകരൻ, അക്ബർ കോലുവള്ളി, ജോർജ് മുള്ളൻമട, ടി.പി. ശ്രീനിഷ് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് ഭരണകാലത്ത് സ്റ്റോപ്പ് മെമ്മോ നൽകി മുഴുവൻ ക്വാറികളുടെയും പ്രവർത്തനം നിർത്തിവയ്പ്പിച്ചിരുന്നു. എന്നാൽ ഇന്ന് സിപിഎം പിന്തുണയോടെ ക്വാറികൾ മുഴുവൻ തുറന്നു പ്രവർത്തിപ്പിക്കുകയാണു ചെയ്യുന്നത്. സിപിഎമ്മിന് ആത്മാർഥത ഉണ്ടെങ്കിൽ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും 24 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടാൻ സാധിക്കും. ഇതിന് സംസ്ഥാന സർക്കാരും സിപിഎമ്മും മനസ് വയ്ക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. പയ്യന്നൂർ നിയോജക മണ്ഡലം ചെയർമാൻ എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.ജി. മുത്തലീബ്, കെ.കെ. സുരേഷ്കുമാർ, ജോയി ജോസഫ്, ടി.പി. ചന്ദ്രൻ, എം. കരുണാകരൻ, അക്ബർ കോലുവള്ളി, ജോർജ് മുള്ളൻമട, ടി.പി. ശ്രീനിഷ് എന്നിവർ പ്രസംഗിച്ചു.