പയ്യന്നൂർ: രാജ്യത്തെ ഏറ്റവുമധികം സ്കൂളുകളുള്ള കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ അഭൂതപൂർവമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പയ്യന്നൂർ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനവും പ്രോജക്ട് പ്രകാശനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പങ്കാളിത്തമുള്ള രീതിയിലാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രോജക്ട് തയാറാക്കിയത്. പ്രീ-പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ സമഗ്രമായി സ്പർശിക്കുന്ന വിപുലമായ പദ്ധതികളാണ് ഉദ്ദേശിക്കുന്നത്.
പ്രീ-പ്രൈമറി കുട്ടികളുടെ കലാരംഗത്തെ കഴിവുകൾ പ്രകടിപ്പിക്കാനായി പ്രീ പ്രൈമറി കലോത്സവം സ്കൂൾ, പഞ്ചായത്ത് തലത്തിൽ ജനുവരിയിൽ നടക്കും. പ്രീ പ്രൈമറി പാഠ്യ പദ്ധതി ഏകീകരിക്കുക യെന്ന ലക്ഷ്യത്തോടെ എസ് സിഇആർടി പുസ്തകങ്ങൾ ലഭ്യമാക്കി ടീച്ചർമാരെ അതിനനുസൃതമായി ശാക്തീകരിക്കും.
പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി മേഖലയിൽ ശാസ്ത്ര പരീക്ഷണങ്ങൾക്ക് അധ്യാപ കർക്കും വിദ്യാർഥികൾക്കും സൗകര്യമൊരുക്കുന്ന വിപുലമായ ശാസ്ത്ര ലാബ് ഒരുക്കും. എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ കൂക്കാനം റഹ്മാൻ പ്രോജക്ട് ഏറ്റുവാങ്ങി.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പങ്കാളിത്തമുള്ള രീതിയിലാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രോജക്ട് തയാറാക്കിയത്. പ്രീ-പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ സമഗ്രമായി സ്പർശിക്കുന്ന വിപുലമായ പദ്ധതികളാണ് ഉദ്ദേശിക്കുന്നത്.
പ്രീ-പ്രൈമറി കുട്ടികളുടെ കലാരംഗത്തെ കഴിവുകൾ പ്രകടിപ്പിക്കാനായി പ്രീ പ്രൈമറി കലോത്സവം സ്കൂൾ, പഞ്ചായത്ത് തലത്തിൽ ജനുവരിയിൽ നടക്കും. പ്രീ പ്രൈമറി പാഠ്യ പദ്ധതി ഏകീകരിക്കുക യെന്ന ലക്ഷ്യത്തോടെ എസ് സിഇആർടി പുസ്തകങ്ങൾ ലഭ്യമാക്കി ടീച്ചർമാരെ അതിനനുസൃതമായി ശാക്തീകരിക്കും.
പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി മേഖലയിൽ ശാസ്ത്ര പരീക്ഷണങ്ങൾക്ക് അധ്യാപ കർക്കും വിദ്യാർഥികൾക്കും സൗകര്യമൊരുക്കുന്ന വിപുലമായ ശാസ്ത്ര ലാബ് ഒരുക്കും. എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ കൂക്കാനം റഹ്മാൻ പ്രോജക്ട് ഏറ്റുവാങ്ങി.