ശ്രീകണ്ഠപുരം: കുവൈറ്റിലേക്ക് വീസ വാഗ്ദാനം ചെയ്ത് പയ്യാവൂർ കുന്നത്തൂർ സ്വദേശിയായ യുവതിയിൽനിന്ന് ട്രാവൽസ് ഉടമ ഒന്നേകാൽ ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ അന്വേഷണസംഘം തിരുവനന്തപുരത്തെത്തി.
പ്രതിയായ തിരുവനന്തപുരം പേയാട് സ്വദേശി ഗ്രേഷി (48) നെ തേടിയാണ് പയ്യാവൂർ എസ്ഐ റജി സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഗ്രേഷിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം പാളയത്തെ ഇ അസോസിയേറ്റ്സ് ട്രാവൽ ഏജൻസി പൂട്ടിയ നിലയിലാണ്. കുന്നത്തൂരിലെ യുവതി പണമയച്ച എസ്ബിഐയുടെ തിരുവനന്തപുരം പാളയത്ത് വളപ്പ് ബ്രാഞ്ചിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. നേരത്തെ ശാസ്തമംഗലം ജവഹർ കോളനിയിൽ താമസിച്ചിരുന്ന ഗ്രേഷ് അടുത്തകാലത്താണ് പേയാട് താമസം തുടങ്ങിയത്. പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയതായാണ് സൂചന. വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിരവധി പരാതികളുള്ളതായി പോലീസ് പറഞ്ഞു.
കുവൈറ്റിൽ സ്കൂൾ റിസപ്ഷനിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് കുന്നത്തൂരിലെ യുവതിയിൽനിന്ന് 1,20,000 രൂപയാണ് ഗ്രേഷ് തട്ടിയത്. കഴിഞ്ഞ ജനുവരിയിൽ രണ്ടു തവണയായി ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും ഏപ്രിലിൽ 20,000 രൂപ ഗൂഗിൾ പേയായുമാണ് യുവതി നൽകിയത്. തുടർന്ന് വീസയോ പണമോ നൽകാതെ വഞ്ചിച്ചതായാണ് പരാതി.
പ്രതിയായ തിരുവനന്തപുരം പേയാട് സ്വദേശി ഗ്രേഷി (48) നെ തേടിയാണ് പയ്യാവൂർ എസ്ഐ റജി സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഗ്രേഷിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം പാളയത്തെ ഇ അസോസിയേറ്റ്സ് ട്രാവൽ ഏജൻസി പൂട്ടിയ നിലയിലാണ്. കുന്നത്തൂരിലെ യുവതി പണമയച്ച എസ്ബിഐയുടെ തിരുവനന്തപുരം പാളയത്ത് വളപ്പ് ബ്രാഞ്ചിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. നേരത്തെ ശാസ്തമംഗലം ജവഹർ കോളനിയിൽ താമസിച്ചിരുന്ന ഗ്രേഷ് അടുത്തകാലത്താണ് പേയാട് താമസം തുടങ്ങിയത്. പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയതായാണ് സൂചന. വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിരവധി പരാതികളുള്ളതായി പോലീസ് പറഞ്ഞു.
കുവൈറ്റിൽ സ്കൂൾ റിസപ്ഷനിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് കുന്നത്തൂരിലെ യുവതിയിൽനിന്ന് 1,20,000 രൂപയാണ് ഗ്രേഷ് തട്ടിയത്. കഴിഞ്ഞ ജനുവരിയിൽ രണ്ടു തവണയായി ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും ഏപ്രിലിൽ 20,000 രൂപ ഗൂഗിൾ പേയായുമാണ് യുവതി നൽകിയത്. തുടർന്ന് വീസയോ പണമോ നൽകാതെ വഞ്ചിച്ചതായാണ് പരാതി.