മാനന്തവാടി: നഗരസഭ പരിധിയിലെ കുറുക്കൻമൂലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പന്നികൾകളെ ദയാവധം നടത്തി. പ്രദേശവാസിയായ ബൈജു മാത്യുവിന്റെ ഫാമിലെ പന്നികൾക്കാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളോടെ പന്നികൾ ചാകാൻ തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച സാന്പിളെടുത്ത് പരിശോധനയ്ക്കായി അയച്ചത്. ഇതു വരെ ഈ ഫാമിലുള്ള മുപ്പതോളം പന്നികൾ ചത്തു.
പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ഫാമിലെ അവശേഷിക്കുന്ന പത്ത് പന്നികൾ ഉൾപ്പെടെ നിശ്ചിത ദൂരപരിധിയിലെ നാല് ഫാമുകളിലെയും കൂടി ആകെ 266 പന്നികളെയാണ് ഇന്നലെ ദയാവധം നടത്തിയത്. ദയാവധത്തിന്ജില്ലാ വെറ്ററിനറി സർജൻ ഡോ. ജയരാജ്, ഡോ.കെ.എസ്. സുനിൽ, ഡോ. ജവഹർ എന്നിവർ നേതൃത്വം നൽകി. ജോണ്സണ്, അജീഷ്, വൽസ, മാത്യു എന്നിവരുടെ ഫാമുകളിലെ പന്നികളെയാണ് ദയാവധത്തിനിരയാക്കിയത്. ഇന്നലെ അർധരാത്രിയോടെയാണ് ദയാവധം നടപടികൾ പൂർത്തിയാക്കിയത്.
ജൂലൈ മാസത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമാണ് ആദ്യം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് നെൻമേനി, പൂതാടി പഞ്ചായത്തുകളിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ച മുന്പ് എടവകയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവിൽ 800 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു.
വൈറസ് മനുഷ്യരിലേക്ക് പകരാത്തതിനാൽ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
രോഗലക്ഷണങ്ങളോടെ പന്നികൾ ചാകാൻ തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച സാന്പിളെടുത്ത് പരിശോധനയ്ക്കായി അയച്ചത്. ഇതു വരെ ഈ ഫാമിലുള്ള മുപ്പതോളം പന്നികൾ ചത്തു.
പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ഫാമിലെ അവശേഷിക്കുന്ന പത്ത് പന്നികൾ ഉൾപ്പെടെ നിശ്ചിത ദൂരപരിധിയിലെ നാല് ഫാമുകളിലെയും കൂടി ആകെ 266 പന്നികളെയാണ് ഇന്നലെ ദയാവധം നടത്തിയത്. ദയാവധത്തിന്ജില്ലാ വെറ്ററിനറി സർജൻ ഡോ. ജയരാജ്, ഡോ.കെ.എസ്. സുനിൽ, ഡോ. ജവഹർ എന്നിവർ നേതൃത്വം നൽകി. ജോണ്സണ്, അജീഷ്, വൽസ, മാത്യു എന്നിവരുടെ ഫാമുകളിലെ പന്നികളെയാണ് ദയാവധത്തിനിരയാക്കിയത്. ഇന്നലെ അർധരാത്രിയോടെയാണ് ദയാവധം നടപടികൾ പൂർത്തിയാക്കിയത്.
ജൂലൈ മാസത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമാണ് ആദ്യം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് നെൻമേനി, പൂതാടി പഞ്ചായത്തുകളിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ച മുന്പ് എടവകയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവിൽ 800 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു.
വൈറസ് മനുഷ്യരിലേക്ക് പകരാത്തതിനാൽ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.