തൃക്കൊടിത്താനം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജനാല ചില്ലുകള്‍ സാമൂഹ്യവിരുദ്ധർ അടിച്ചു തകര്‍ത്തു. ഹയര്‍സെക്കന്‍ഡറി ബ്ലോക്കിനായി പുതിയതായി നിര്‍മിച്ച കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള 10 ജനലുകളുടെ ചില്ലുകളാണ് സാമൂഹ്യ വിരുദ്ധർ തകര്‍ത്തത്.
സ്കൂളില്‍ സ്ഥാപിച്ചിരുന്ന മൂന്ന് നിരീക്ഷണ കാമറകള്ഒരു മാസം മുന്‍പ് സാമൂഹ്യവിരുദ്ധ സംഘം മോഷ്ടിച്ചിരുന്നു. സ്കൂള്‍വിടുന്ന സമയത്തും സന്ധ്യാസമയങ്ങളിലും സ്കൂളിനുള്ളിലും പരിസരത്തും സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും ശല്യം രൂക്ഷമാണെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ നിരന്തര സംഘര്‍ഷങ്ങളും പതിവാണ്.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്റെ ഏതാനും മീറ്റര്‍മാത്രം അകലെയുള്ള സ്കൂളിലാണ് അക്രമിസംഘങ്ങളുടെ വിളയാട്ടം നിത്യസംഭവമാകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ എട്ടുകോടി രൂപ മുടക്കി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക്ക് സ്കൂളിനുള്ളിലാണ് സാമൂഹ്യവിരുദ്ധ സംഘം നിരന്തരമായി ആക്രമണം നടത്തുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ സംഘത്തെ കണ്ടെത്താനും അമര്‍ച്ച ചെയ്യാനും പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ പിടിഎ കമ്മിറ്റിയും അധ്യാപകരും ആവശ്യപ്പെട്ടു.
സ്കൂളില്‍ സ്ഥാപിച്ചിരുന്ന മൂന്ന് നിരീക്ഷണ കാമറകള്ഒരു മാസം മുന്‍പ് സാമൂഹ്യവിരുദ്ധ സംഘം മോഷ്ടിച്ചിരുന്നു. സ്കൂള്‍വിടുന്ന സമയത്തും സന്ധ്യാസമയങ്ങളിലും സ്കൂളിനുള്ളിലും പരിസരത്തും സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും ശല്യം രൂക്ഷമാണെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ നിരന്തര സംഘര്‍ഷങ്ങളും പതിവാണ്.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്റെ ഏതാനും മീറ്റര്‍മാത്രം അകലെയുള്ള സ്കൂളിലാണ് അക്രമിസംഘങ്ങളുടെ വിളയാട്ടം നിത്യസംഭവമാകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ എട്ടുകോടി രൂപ മുടക്കി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക്ക് സ്കൂളിനുള്ളിലാണ് സാമൂഹ്യവിരുദ്ധ സംഘം നിരന്തരമായി ആക്രമണം നടത്തുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ സംഘത്തെ കണ്ടെത്താനും അമര്‍ച്ച ചെയ്യാനും പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ പിടിഎ കമ്മിറ്റിയും അധ്യാപകരും ആവശ്യപ്പെട്ടു.