വെച്ചൂർ: വെച്ചൂർ - മറ്റം റോഡിൽ അഞ്ചുമന തോടിനു കുറുകെയുള്ള തകർച്ചാ ഭീഷണിയിലായ താത്കാലിക പാലം പഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാർ പുനർനിർമിച്ചു. തോടിനിരുവശവും കല്ലുകെട്ടി ബലപ്പെടുത്തി ഇരുമ്പ് കേഡർ ഉപയോഗിച്ച് ബീമു തീർത്ത് മീതെ ഇരുമ്പുപാളികൾ വെൽഡ് ചെയ്താണ് പ്രദേശവാസികളുടെ സഞ്ചാരം സുഗമമാക്കാൻ കുറ്റമറ്റ പാലം തീർത്തത്.
പാലം പുനർ നിർമാണത്തിനായി വെച്ചൂർ പഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു. 18 മീറ്റർ വീതിയുള്ള ആഴമേറിയ തോടിനു കുറുകെ തെങ്ങിൻതടികൾ പാകി മീതെ മണ്ണിട്ടു തയാറാക്കിയ പാലത്തിലൂടെയാണ് പ്രദേശത്തെ 130 ഓളം കുടുംബങ്ങളും 1,500 ഏക്കറോളം വരുന്ന നെൽപാടശേഖരങ്ങളിലേയ്ക്കും കർഷകർ വിത്തും വളവും മറ്റും എത്തിച്ചിരുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കെഎസ്ഇബി ഏർപ്പെടുത്തിയ കരാറുകാരൻ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പപണിക്കായി എത്തിച്ച ക്രെയിനിൽ പോസ്റ്റുകൾ കയറ്റി പാലത്തിനക്കരയിലേക്കു കൊണ്ടുപോയപ്പോൾ ഭാരക്കൂടുതൽ മൂലം പാലത്തിന് ബലക്ഷയം സംഭവിച്ച് വിള്ളൽ വീണു. ഒരു മണിക്കൂറിനു ശേഷം പാലത്തിന് ബലക്ഷയം സംഭവിച്ചതറിയാതെ ലൈബ്രറി കെട്ടിട നിർമ്മാണത്തിനായി നിർമാണ സാമഗ്രിയുമായെത്തിയ ടിപ്പർ പാലത്തിലേറിയപ്പോൾ കീഴ്മേൽ മറിഞ്ഞുണ്ടായ അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർ കല്ലറ സ്വദേശി സുരേഷ് കുമാർ (45) മരണപ്പെട്ടിരുന്നു.
പാലം ഗതാഗത യോഗ്യമല്ലാതായതോടെ ഇവിടത്തെ ജനങ്ങളുടെ വഴിമുട്ടി. പാലം പുനർ നിർമിക്കാനായി എസ്.ഡി. ഷാജി ചെയർമാനും സജീഷ്ബാബു കൺവീനറുമായ 15 അംഗ കമ്മറ്റിയാണ് താത്കാലിക പാലത്തിന്റെ നിർമാണവും തുടർപ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ, വാർഡുമെമ്പർ ബിന്ദു രാജു തുടങ്ങി ജനപ്രതിനിധികളും പ്രദേശത്തെ പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പാലം നിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. അര നൂറ്റാണ്ടിലധികമായി പാലത്തിനായി പ്രദേശവാസികൾ മുറവിളി കൂട്ടിയിട്ടും ഗതാഗത യോഗ്യമായ പാലം നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി സമരങ്ങൾ നടന്നിരുന്നു.
പാലം പുനർ നിർമാണത്തിനായി വെച്ചൂർ പഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു. 18 മീറ്റർ വീതിയുള്ള ആഴമേറിയ തോടിനു കുറുകെ തെങ്ങിൻതടികൾ പാകി മീതെ മണ്ണിട്ടു തയാറാക്കിയ പാലത്തിലൂടെയാണ് പ്രദേശത്തെ 130 ഓളം കുടുംബങ്ങളും 1,500 ഏക്കറോളം വരുന്ന നെൽപാടശേഖരങ്ങളിലേയ്ക്കും കർഷകർ വിത്തും വളവും മറ്റും എത്തിച്ചിരുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കെഎസ്ഇബി ഏർപ്പെടുത്തിയ കരാറുകാരൻ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പപണിക്കായി എത്തിച്ച ക്രെയിനിൽ പോസ്റ്റുകൾ കയറ്റി പാലത്തിനക്കരയിലേക്കു കൊണ്ടുപോയപ്പോൾ ഭാരക്കൂടുതൽ മൂലം പാലത്തിന് ബലക്ഷയം സംഭവിച്ച് വിള്ളൽ വീണു. ഒരു മണിക്കൂറിനു ശേഷം പാലത്തിന് ബലക്ഷയം സംഭവിച്ചതറിയാതെ ലൈബ്രറി കെട്ടിട നിർമ്മാണത്തിനായി നിർമാണ സാമഗ്രിയുമായെത്തിയ ടിപ്പർ പാലത്തിലേറിയപ്പോൾ കീഴ്മേൽ മറിഞ്ഞുണ്ടായ അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർ കല്ലറ സ്വദേശി സുരേഷ് കുമാർ (45) മരണപ്പെട്ടിരുന്നു.
പാലം ഗതാഗത യോഗ്യമല്ലാതായതോടെ ഇവിടത്തെ ജനങ്ങളുടെ വഴിമുട്ടി. പാലം പുനർ നിർമിക്കാനായി എസ്.ഡി. ഷാജി ചെയർമാനും സജീഷ്ബാബു കൺവീനറുമായ 15 അംഗ കമ്മറ്റിയാണ് താത്കാലിക പാലത്തിന്റെ നിർമാണവും തുടർപ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ, വാർഡുമെമ്പർ ബിന്ദു രാജു തുടങ്ങി ജനപ്രതിനിധികളും പ്രദേശത്തെ പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പാലം നിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. അര നൂറ്റാണ്ടിലധികമായി പാലത്തിനായി പ്രദേശവാസികൾ മുറവിളി കൂട്ടിയിട്ടും ഗതാഗത യോഗ്യമായ പാലം നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി സമരങ്ങൾ നടന്നിരുന്നു.