കാട്ടാക്കട : മെത്ത നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം.
മലയിൻകീഴ് പഞ്ചായത്തിലെ അന്തിയൂർക്കോണം മൂങ്ങോട് റോഡിലാണ് സംഭവം. രാവിലെ തൊഴിലാളികൾ ജോലിയ്ക്കെത്തി പണി തുടങ്ങുന്നതിനിടെ പഞ്ഞി കൂട്ടിയിരിക്കുന്ന ഭാഗത്ത് തീപർന്നതായി കണ്ടു. ഇതുകണ്ട് തൊഴിലാളികൾ പുറത്തേക്കോടി. തുടർന്ന് തീ പടരുകയും കെട്ടിടത്തിനകത്തെ മുഴവൻ പഞ്ഞിയും കത്തി നശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സാണ് തീകെടുത്തി വൻ ദുരന്തത്തിനിന്നും രക്ഷപ്പെടുത്തിയത്.
തിരുവനന്തപുരത്തുനിന്ന് ഉൾപ്പടെ അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കെട്ടിടത്തിനത്തെ സാധന സാമഗ്രികൾ എല്ലം കത്തി നശിച്ചതായി ഉടമ ശരത് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. തീ പടരുന്നതു കണ്ട് തൊഴിലാളികൾ സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മലയിൻകീഴ് പഞ്ചായത്തിലെ അന്തിയൂർക്കോണം മൂങ്ങോട് റോഡിലാണ് സംഭവം. രാവിലെ തൊഴിലാളികൾ ജോലിയ്ക്കെത്തി പണി തുടങ്ങുന്നതിനിടെ പഞ്ഞി കൂട്ടിയിരിക്കുന്ന ഭാഗത്ത് തീപർന്നതായി കണ്ടു. ഇതുകണ്ട് തൊഴിലാളികൾ പുറത്തേക്കോടി. തുടർന്ന് തീ പടരുകയും കെട്ടിടത്തിനകത്തെ മുഴവൻ പഞ്ഞിയും കത്തി നശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സാണ് തീകെടുത്തി വൻ ദുരന്തത്തിനിന്നും രക്ഷപ്പെടുത്തിയത്.
തിരുവനന്തപുരത്തുനിന്ന് ഉൾപ്പടെ അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കെട്ടിടത്തിനത്തെ സാധന സാമഗ്രികൾ എല്ലം കത്തി നശിച്ചതായി ഉടമ ശരത് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. തീ പടരുന്നതു കണ്ട് തൊഴിലാളികൾ സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.