പാറശാല: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉദിയന്‍കുളങ്ങര പുതുക്കുളങ്ങര ബ്രബിന്‍ കോട്ടേജില്‍ ചെല്ലപ്പന് (56)നെയാണ് ഭാര്യ ലൂര്‍ദ്മേരി (53) കൊലപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. കരിപ്പെട്ടി നിര്‍മിച്ചു സ്ഥാപനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ബിസിനസ് നടത്തുന്ന ചെല്ലപ്പന് ഒരു കോടിയില്‍പ്പരം രൂപ പലിശയ്ക്ക് എടുത്തിരുന്നു. ഇടപാടുകാര്‍ നിത്യവും വീടിനു മുമ്പില്‍ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായും ഇതിന്റെ മനോവിഷമത്തിലാണ് കൊലപാതകം നടത്തിയതെന്നും ലൂര്‍ദ്മേരി പറഞ്ഞു.
ഞായറാഴ്ച രാത്രിയില്‍ ചെല്ലപ്പനും ഭാര്യ ലൂര്ദ്മേരിയും മകള്‍ ഏയ്ഞ്ചലും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി ഒന്നിന് ബഹളം കേട്ട് ഉണർന്ന മകളോട് നിന്റെ അച്ഛനെ ഞാന്‍ കൊന്നുവെന്ന് അമ്മ പറഞ്ഞെന്ന് ഏയ്ഞ്ചൽ പോലീസിനോടു പറഞ്ഞു. നിലവിളി കേട്ട് ഒാടിയെത്തിയ സമീപവാസികളും ബന്ധുക്കളും ലൂര്ദ്മേരിയെ അടുത്തുള്ള മുറിയിൽ പൂട്ടിയിട്ടശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പാറശാല പോലീസ് സംഭവ സ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും കണ്ടെത്തി. മൂന്നോളം വെട്ടുകൾ മൃതദേഹത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ലൂര്ദമേരി മാനസികരോഗത്തിന് ചികിത്സതേടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
റൂറല്‍ എസ്പി ശില്പ, എഎസ്പി ഫറാഷ് ,സിഐ ഹേമന്ത് കുമാര്‍ ,എഎസ്ഐമാരായ ശിവകുമാര്‍ ,വേലപ്പന്,വനിതാ കോണ്‍സ്റ്റബിള്‍മാരായ ഷീജ,മിനി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. ഡോഗ് സ്ക്വാഡ്, വിരളയാള വിദഗ്ധര്എന്നിവര് സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉദയന്‍കുളങ്ങര ആനക്കുന്ന് ആര്‍സി ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിച്ചു. ബ്രബിന്‍ (എഎംവി ),സുമി, ഏയ്ഞ്ചല്‍ മേരി, എന്നിവര്‍ മക്കളാണ്.
ഞായറാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. കരിപ്പെട്ടി നിര്‍മിച്ചു സ്ഥാപനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ബിസിനസ് നടത്തുന്ന ചെല്ലപ്പന് ഒരു കോടിയില്‍പ്പരം രൂപ പലിശയ്ക്ക് എടുത്തിരുന്നു. ഇടപാടുകാര്‍ നിത്യവും വീടിനു മുമ്പില്‍ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായും ഇതിന്റെ മനോവിഷമത്തിലാണ് കൊലപാതകം നടത്തിയതെന്നും ലൂര്‍ദ്മേരി പറഞ്ഞു.
ഞായറാഴ്ച രാത്രിയില്‍ ചെല്ലപ്പനും ഭാര്യ ലൂര്ദ്മേരിയും മകള്‍ ഏയ്ഞ്ചലും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി ഒന്നിന് ബഹളം കേട്ട് ഉണർന്ന മകളോട് നിന്റെ അച്ഛനെ ഞാന്‍ കൊന്നുവെന്ന് അമ്മ പറഞ്ഞെന്ന് ഏയ്ഞ്ചൽ പോലീസിനോടു പറഞ്ഞു. നിലവിളി കേട്ട് ഒാടിയെത്തിയ സമീപവാസികളും ബന്ധുക്കളും ലൂര്ദ്മേരിയെ അടുത്തുള്ള മുറിയിൽ പൂട്ടിയിട്ടശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പാറശാല പോലീസ് സംഭവ സ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും കണ്ടെത്തി. മൂന്നോളം വെട്ടുകൾ മൃതദേഹത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ലൂര്ദമേരി മാനസികരോഗത്തിന് ചികിത്സതേടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
റൂറല്‍ എസ്പി ശില്പ, എഎസ്പി ഫറാഷ് ,സിഐ ഹേമന്ത് കുമാര്‍ ,എഎസ്ഐമാരായ ശിവകുമാര്‍ ,വേലപ്പന്,വനിതാ കോണ്‍സ്റ്റബിള്‍മാരായ ഷീജ,മിനി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. ഡോഗ് സ്ക്വാഡ്, വിരളയാള വിദഗ്ധര്എന്നിവര് സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉദയന്‍കുളങ്ങര ആനക്കുന്ന് ആര്‍സി ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിച്ചു. ബ്രബിന്‍ (എഎംവി ),സുമി, ഏയ്ഞ്ചല്‍ മേരി, എന്നിവര്‍ മക്കളാണ്.