പേരൂര്‍ക്കട: മന്ത്രി ജി.ആര്. അനിലിന്റെ സാന്നിദ്ധ്യത്തില്‍ കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ നടത്തിയ വിഴിഞ്ഞം സമാധാന ചര്‍ച്ച പ്രഹസനമായെന്നു ഡിസിസി പ്രസിഡന്റ് പാലോട് രവി.
അദാനിയുടെ കേസ് കോടതിയില്‍ വരുന്ന തലേദിവസം ആര്‍ച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും ക്രിമിനല്‍ കേസില്‍ പ്രതിയാക്കിയത് തികച്ചും അപലപനീയമാണ്. പ്രകോപനമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാതെ വിഷയം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സർവകക്ഷിയോഗം പരാജയം: ബിജെപി
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം നടന്ന അക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗം പൂർണ പരാജയമായിരുന്നെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. കേന്ദ്ര, സംസ്ഥാനസർക്കാരുകളും ,ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ച തുറമുഖ നിർമാണം യാഥാർത്ഥ്യമാക്കുന്നതിൽ ജില്ലാഭരണകൂടം പരാജയപ്പെട്ടെന്നും പദ്ധതി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നേതൃത്വം നൽകണമെന്നും രാജേഷ് അവശ്യപ്പെട്ടു.
അദാനിയുടെ കേസ് കോടതിയില്‍ വരുന്ന തലേദിവസം ആര്‍ച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും ക്രിമിനല്‍ കേസില്‍ പ്രതിയാക്കിയത് തികച്ചും അപലപനീയമാണ്. പ്രകോപനമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാതെ വിഷയം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സർവകക്ഷിയോഗം പരാജയം: ബിജെപി
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം നടന്ന അക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗം പൂർണ പരാജയമായിരുന്നെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. കേന്ദ്ര, സംസ്ഥാനസർക്കാരുകളും ,ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ച തുറമുഖ നിർമാണം യാഥാർത്ഥ്യമാക്കുന്നതിൽ ജില്ലാഭരണകൂടം പരാജയപ്പെട്ടെന്നും പദ്ധതി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നേതൃത്വം നൽകണമെന്നും രാജേഷ് അവശ്യപ്പെട്ടു.