വിഴിഞ്ഞം: വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ ഇന്നലെ നടന്ന ആക്രമണത്തിൽ ഒരു കോടിക്കടുത്ത് രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതർ. ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം, ഫോർട്ട്, കരമന സ്റ്റേഷനുകളുടെ ജീപ്പും, മിനി വാനും കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്നലെയും മാറ്റാനായില്ല.ആക്രമണം നടന്ന സ്ഥലത്ത് ഇന്നലെ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.
ഫോറസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.വിഴിഞ്ഞം സ്റ്റേഷന്റെയും സിഐ ഓഫീസിന്റെയും ജനച്ചില്ലുകൾ തകർത്ത സംഘം രണ്ട് കെഎസ്ആർടിസി ബസുകളുടെ ഗ്ലാസുകളും ജീവനക്കാരുടെ വാഹനങ്ങളും കാന്റീനും തകർത്തു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്ക്നേരെയും ആക്രമണമുണ്ടായി. സമീപത്തെ കടകളിലും മറ്റും സ്ഥാപിച്ചിരുന്ന നിരീഷണ കാമറകളെല്ലാം മറക്കപ്പെട്ട നിലയിലായിരുന്നതായും കണ്ടെത്തി. കെഎസ്ആർടിസി ഡിപ്പോക്ക് സമീപത്തെ റോഡ് വള്ളങ്ങൾ നിരത്തി മാർഗ തടസം സൃഷ്ടിച്ചതിനാൽ ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞം ഡിപ്പോയിൽ നിന്ന് രാവിലെ പത്തിനുശേഷം ബസുകൾ ഓടിയെങ്കിലും ദീർഘ ദൂര ബസുകൾ സർവീസ് നടത്തിയില്ല .
ഫോറസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.വിഴിഞ്ഞം സ്റ്റേഷന്റെയും സിഐ ഓഫീസിന്റെയും ജനച്ചില്ലുകൾ തകർത്ത സംഘം രണ്ട് കെഎസ്ആർടിസി ബസുകളുടെ ഗ്ലാസുകളും ജീവനക്കാരുടെ വാഹനങ്ങളും കാന്റീനും തകർത്തു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്ക്നേരെയും ആക്രമണമുണ്ടായി. സമീപത്തെ കടകളിലും മറ്റും സ്ഥാപിച്ചിരുന്ന നിരീഷണ കാമറകളെല്ലാം മറക്കപ്പെട്ട നിലയിലായിരുന്നതായും കണ്ടെത്തി. കെഎസ്ആർടിസി ഡിപ്പോക്ക് സമീപത്തെ റോഡ് വള്ളങ്ങൾ നിരത്തി മാർഗ തടസം സൃഷ്ടിച്ചതിനാൽ ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞം ഡിപ്പോയിൽ നിന്ന് രാവിലെ പത്തിനുശേഷം ബസുകൾ ഓടിയെങ്കിലും ദീർഘ ദൂര ബസുകൾ സർവീസ് നടത്തിയില്ല .