കൊല്ലം: രൂപത ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തിൽ മതാന്തര സംവാദവും കാത്തോലിക്കാ സഭയും എന്ന വിഷയത്തെ കുറിച്ച് പഠന സെമിനാർ സംഘടിപ്പിച്ചു. കത്തോലിക്കാ സഭയുടെ പഠനം, കാഴ്ചപാട്, നിലപാട് എന്നിവയെ കുറിച്ചുള്ള ബോധവത്കരണവും, ഇതര മതവിഭാഗങ്ങളുമായി എപ്രകാരമായിരിക്കണം ഒരുമിച്ച് പ്രവർത്തിക്കേണ്ടതെന്നും സെമിനാറിൽ വിശദീകരിച്ചു. ഇതര മത വിശ്വാസികളുമായി സഹകരണം വർധിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നിലപാടുകളും സമൂഹത്തിന്റെ വളർച്ചയ്ക്കായി വിവിധ മതസ്ഥരോടൊപ്പം പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും ക്യാമ്പ് വിലയിരുത്തി.
ക്യുഎസ്എസ്എസ് ഹാളിൽ സംഘടിപ്പിച്ച പഠന സെമിനാർ രൂപത എപ്പിസ്കോപ്പൽ വികാരി ഫാ.ഡോ.ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്തു.
സ്വത്വബോധം നിലനിർത്തി തന്നെ ആരാധനാലയങ്ങൾ സാഹോദര്യത്തിന്റെ അടയാളങ്ങളായി മാറണമെന്നും അങ്ങനെ മാറുമ്പോൾ വ്യക്തി സാഹോദര്യത്തിന്റെ കേന്ദ്രമായി ആരാധനാലയങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിലൂടെ സമൂഹവും രാഷ്ട്രവും ഉയർച്ചയിലേക്ക് എത്തും. എവിടെ മതാന്ധത കടന്നു വരുന്നോ അവിടെയെല്ലാം സാഹോദര്യവും സഹിഷ്ണുതയും ഇല്ലാതാകുമെന്നും ഫാ.ഡോ.ബൈജു ജൂലിയാൻ ചൂണ്ടിക്കാട്ടി.
ഫാ.ഡോ. അഭിലാഷ് ഗ്രിഗറി ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ക്ലാസിൽ പങ്കെടുത്തവരുടെ സംശയങ്ങൾ സാധൂകരിക്കുകയും ചെയ്തു. യോഗത്തിൽ ഹെറിറ്റേജ് കമ്മിഷൻ സെക്രട്ടറി അഡ്വ. എമേഴ്സൺ പ്രസംഗിച്ചു.
ക്യുഎസ്എസ്എസ് ഹാളിൽ സംഘടിപ്പിച്ച പഠന സെമിനാർ രൂപത എപ്പിസ്കോപ്പൽ വികാരി ഫാ.ഡോ.ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്തു.
സ്വത്വബോധം നിലനിർത്തി തന്നെ ആരാധനാലയങ്ങൾ സാഹോദര്യത്തിന്റെ അടയാളങ്ങളായി മാറണമെന്നും അങ്ങനെ മാറുമ്പോൾ വ്യക്തി സാഹോദര്യത്തിന്റെ കേന്ദ്രമായി ആരാധനാലയങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിലൂടെ സമൂഹവും രാഷ്ട്രവും ഉയർച്ചയിലേക്ക് എത്തും. എവിടെ മതാന്ധത കടന്നു വരുന്നോ അവിടെയെല്ലാം സാഹോദര്യവും സഹിഷ്ണുതയും ഇല്ലാതാകുമെന്നും ഫാ.ഡോ.ബൈജു ജൂലിയാൻ ചൂണ്ടിക്കാട്ടി.
ഫാ.ഡോ. അഭിലാഷ് ഗ്രിഗറി ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ക്ലാസിൽ പങ്കെടുത്തവരുടെ സംശയങ്ങൾ സാധൂകരിക്കുകയും ചെയ്തു. യോഗത്തിൽ ഹെറിറ്റേജ് കമ്മിഷൻ സെക്രട്ടറി അഡ്വ. എമേഴ്സൺ പ്രസംഗിച്ചു.