എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ സ്പെഷൽ ഓഫീസറായി വി.തുളസീദാസ് വീണ്ടും നിയമിതനായതോടെ പദ്ധതി നിർമാണത്തിനുള്ള നടപടികൾക്ക് നീക്കം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ആരംഭം കുറിച്ച വി. തുളസീദാസ് ആണ് കണ്ണൂർ വിമാനത്താവളത്തിന്റെ മേൽനോട്ടവും വഹിച്ചത്. പ്രതിരോധ മന്ത്രാലയത്തിൽ വ്യോമസേനയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയായും എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ എരുമേലിയിലെ നിർദിഷ്ട വിമാനത്താവള പദ്ധതിക്ക് ഇനി ഗതിവേഗം കൈവരുമെന്ന് പ്രതീഷിക്കാം. കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിന്റെ അനുമതി നേടിയാൽ നിർമാണം തുടങ്ങാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഒപ്പം നിർമാണത്തിനായി കമ്പനി രൂപീകരിക്കണം. തുടർന്ന് ഫണ്ട് സ്വരൂപിക്കണം. പൊതു -സ്വകാര്യ പങ്കാളിത്തമായ കമ്പനി ആണ് രജിസ്റ്റർ ചെയ്യാൻ ധാരണയായിരിക്കുന്നത്. ഇതിലൂടെ നിക്ഷേപകരിൽനിന്നുമായി ആവശ്യമായ ധനസമാഹരണം നടത്താനാകും. അങ്ങനെയായാൽ മൂന്ന് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ റൺവേ നിർമാണത്തിനുള്ള മണ്ണ് ഉറപ്പ് പരിശോധന പൂർത്തിയായി. ഇതിന്റെ ഫലം അനുകൂലമാണ്. വെള്ളപ്പൊക്ക, പരിസ്ഥിതി പ്രശ്നങ്ങളില്ല. ഏറ്റവും നീളമേറിയ റൺവെ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. 3500 മീറ്റർ നീളത്തിലുള്ള റൺവേ കിഴക്കുപടിഞ്ഞാറ് ദിശയിൽ തന്നെയാകും. ഈ ദിശയിൽ കാറ്റ് അനുകൂലമാണെന്ന സവിശേഷതയുമുണ്ട്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കം മാത്രമാണ് ആകെയുള്ള നിയമപ്രശ്നം. അത് കോടതിയിൽ ധാരണ ആകാനുള്ള സാധ്യത ശക്തമാണ്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില കോടതിയിൽ കെട്ടിവച്ച് നിർമാണം തുടങ്ങാനാകും. ഉടമസ്ഥാവകാശത്തർക്കം തീർപ്പാകുന്ന മുറയ്ക്ക് ഈ തുക കോടതിയിൽ നിന്നും ലഭിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകൾക്ക് ഏറെ പ്രയോജനകരമായ വിമാനത്താവളം എന്ന നിലയ്ക്ക് പദ്ധതി ലാഭകരമായി മാറുമെന്നും സ്പെഷൽ ഓഫീസറായി ചുമതലയേറ്റ വി. തുളസീദാസ് പറയുന്നു.
അതുകൊണ്ടുതന്നെ എരുമേലിയിലെ നിർദിഷ്ട വിമാനത്താവള പദ്ധതിക്ക് ഇനി ഗതിവേഗം കൈവരുമെന്ന് പ്രതീഷിക്കാം. കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിന്റെ അനുമതി നേടിയാൽ നിർമാണം തുടങ്ങാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഒപ്പം നിർമാണത്തിനായി കമ്പനി രൂപീകരിക്കണം. തുടർന്ന് ഫണ്ട് സ്വരൂപിക്കണം. പൊതു -സ്വകാര്യ പങ്കാളിത്തമായ കമ്പനി ആണ് രജിസ്റ്റർ ചെയ്യാൻ ധാരണയായിരിക്കുന്നത്. ഇതിലൂടെ നിക്ഷേപകരിൽനിന്നുമായി ആവശ്യമായ ധനസമാഹരണം നടത്താനാകും. അങ്ങനെയായാൽ മൂന്ന് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ റൺവേ നിർമാണത്തിനുള്ള മണ്ണ് ഉറപ്പ് പരിശോധന പൂർത്തിയായി. ഇതിന്റെ ഫലം അനുകൂലമാണ്. വെള്ളപ്പൊക്ക, പരിസ്ഥിതി പ്രശ്നങ്ങളില്ല. ഏറ്റവും നീളമേറിയ റൺവെ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. 3500 മീറ്റർ നീളത്തിലുള്ള റൺവേ കിഴക്കുപടിഞ്ഞാറ് ദിശയിൽ തന്നെയാകും. ഈ ദിശയിൽ കാറ്റ് അനുകൂലമാണെന്ന സവിശേഷതയുമുണ്ട്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കം മാത്രമാണ് ആകെയുള്ള നിയമപ്രശ്നം. അത് കോടതിയിൽ ധാരണ ആകാനുള്ള സാധ്യത ശക്തമാണ്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില കോടതിയിൽ കെട്ടിവച്ച് നിർമാണം തുടങ്ങാനാകും. ഉടമസ്ഥാവകാശത്തർക്കം തീർപ്പാകുന്ന മുറയ്ക്ക് ഈ തുക കോടതിയിൽ നിന്നും ലഭിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകൾക്ക് ഏറെ പ്രയോജനകരമായ വിമാനത്താവളം എന്ന നിലയ്ക്ക് പദ്ധതി ലാഭകരമായി മാറുമെന്നും സ്പെഷൽ ഓഫീസറായി ചുമതലയേറ്റ വി. തുളസീദാസ് പറയുന്നു.