മട്ടന്നൂർ: വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പരിയാരം ചിറക്കാടിയിലെ പി. കെ. ജലജ(58) യെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ ജലജയെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കാണുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ മകൻ ഷനിലും ജലജയും മാത്രമാണു താമസം. പരിയാരത്തെ ഒരു മരണാന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കൾ ജലജയുടെ വീട്ടിലെത്തിയപ്പോഴാണു ജലജയെ കാണാതായതായി അറിയുന്നത്. മൃതദേഹം മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. മട്ടന്നൂർ സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ ജലജയെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കാണുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ മകൻ ഷനിലും ജലജയും മാത്രമാണു താമസം. പരിയാരത്തെ ഒരു മരണാന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കൾ ജലജയുടെ വീട്ടിലെത്തിയപ്പോഴാണു ജലജയെ കാണാതായതായി അറിയുന്നത്. മൃതദേഹം മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. മട്ടന്നൂർ സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.