മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം. പുലിയാണെന്ന് നാട്ടുകാർ പറയുമ്പോഴും സ്ഥിരീകരിക്കുവാൻ വനം വകുപ്പ് തയാറാകുന്നില്ല.
കഴിഞ്ഞ ഒരു വർഷമായി മേഖല വന്യജീവി ആക്രമണ ഭീതിയിലാണ്. വ്യാപകമായി വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി ആക്രമിച്ചതോടെ പുലിയാണെന്ന നിഗമനത്തിൽ വനം വകുപ്പിന്റെ നേതൃത്വം മുന്‍പ് പുലിയെ പിടികൂടുവാൻ കൂട് സ്ഥാപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
കുപ്പക്കയം ത്രിണപടിക്കൽ പ്രസാദിന്റെ പശുവിനെയാണ് അജ്ഞാതജീവി ആക്രമിച്ചത്. പുലിയുടേതെന്ന് സംശയിക്കുന്ന ആക്രമണത്തിൽ പശുവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് മുറിവേറ്റ നിലയിൽ പശുവിനെ കണ്ടത്. ഇന്നലെ തോട്ടത്തിൽ അഴിച്ചുവിട്ടു വളർത്തുന്ന പശുവിനെ അജ്ഞാത ജീവി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി അജ്ഞാതജീവിയുടെ ആക്രമണം ഇല്ലാതിരുന്ന മേഖലയിൽ വീണ്ടും വളർത്തു മൃഗങ്ങൾക്കുനേരെ ആക്രമണം വർധിച്ചത് തൊഴിലാളികളിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് തൊട്ടു സമീപംവരെ കാട്ടാനകൾ കൂട്ടമായി എത്തിയത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ആനകളെ തുരത്തി ഒരാഴ്ച്ച കഴിയുംമുമ്പാണ് വീണ്ടും വളർത്തു മൃഗങ്ങൾക്കുനേരെ അജ്ഞാത ജീവി ആക്രമണം ഉണ്ടാകുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അന്‍പതിലധികം വളർത്ത് മൃഗങ്ങളെയാണ് അജ്ഞാതജീവി ആക്രമിച്ചു കൊന്നത്. ഇതോടെ തങ്ങളുടെ ഉപജീവനമാർഗംതന്നെ ഇല്ലാതായ സ്ഥിതിയിലാണ് തൊഴിലാളി കുടുംബങ്ങൾ.
കഴിഞ്ഞ ഒരു വർഷമായി മേഖല വന്യജീവി ആക്രമണ ഭീതിയിലാണ്. വ്യാപകമായി വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി ആക്രമിച്ചതോടെ പുലിയാണെന്ന നിഗമനത്തിൽ വനം വകുപ്പിന്റെ നേതൃത്വം മുന്‍പ് പുലിയെ പിടികൂടുവാൻ കൂട് സ്ഥാപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
കുപ്പക്കയം ത്രിണപടിക്കൽ പ്രസാദിന്റെ പശുവിനെയാണ് അജ്ഞാതജീവി ആക്രമിച്ചത്. പുലിയുടേതെന്ന് സംശയിക്കുന്ന ആക്രമണത്തിൽ പശുവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് മുറിവേറ്റ നിലയിൽ പശുവിനെ കണ്ടത്. ഇന്നലെ തോട്ടത്തിൽ അഴിച്ചുവിട്ടു വളർത്തുന്ന പശുവിനെ അജ്ഞാത ജീവി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി അജ്ഞാതജീവിയുടെ ആക്രമണം ഇല്ലാതിരുന്ന മേഖലയിൽ വീണ്ടും വളർത്തു മൃഗങ്ങൾക്കുനേരെ ആക്രമണം വർധിച്ചത് തൊഴിലാളികളിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് തൊട്ടു സമീപംവരെ കാട്ടാനകൾ കൂട്ടമായി എത്തിയത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ആനകളെ തുരത്തി ഒരാഴ്ച്ച കഴിയുംമുമ്പാണ് വീണ്ടും വളർത്തു മൃഗങ്ങൾക്കുനേരെ അജ്ഞാത ജീവി ആക്രമണം ഉണ്ടാകുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അന്‍പതിലധികം വളർത്ത് മൃഗങ്ങളെയാണ് അജ്ഞാതജീവി ആക്രമിച്ചു കൊന്നത്. ഇതോടെ തങ്ങളുടെ ഉപജീവനമാർഗംതന്നെ ഇല്ലാതായ സ്ഥിതിയിലാണ് തൊഴിലാളി കുടുംബങ്ങൾ.