ഷിക്കാഗോ: തങ്ങളിൽ അർപ്പിതമായിരുന്ന ദൗത്യം സഫലീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന വൈദികർക്ക് എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് ചർച്ചസ് ഇൻ ഷിക്കാഗോ ഹൃദ്യമായ യാത്രയയപ്പു നൽകി. റവ. ഷിബി വർഗീസ്, റവ. സുനീത് മാത്യു, റവ. ക്രിസ്റ്റഫർ ഡാനിയേൽ എന്നീ അച്ച·ാരാണ് മൂന്നു വർഷത്തെ തങ്ങളുടെ സേവനങ്ങൾ ഇടവകയ്ക്ക് നൽകി. ദൈവം തങ്ങളിൽ അർപ്പിച്ച കർത്തവ്യം കൃത്യതയോടെ നിർവഹിച്ച സാഫല്യത്തോടെ പുതിയ ദൗത്യങ്ങളേറ്റെടുക്കാൻ നാട്ടിലേക്ക് മടങ്ങിയത്.
എക്യൂമെനിക്കൽ കൗണ്‍സിൽ പ്രസിഡന്റ് ഹാം ജോസഫ് അച്ചൻ ഈ വൈദികർ കൗണ്‍സിലിന് നൽകിയ വിവിധ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും, ഏറ്റെടുത്ത പുതിയ ദൗത്യങ്ങൾക്ക് ദൈവത്തിന്റെ കൃപാകടാക്ഷങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
എക്യൂമെനിക്കൽ കൗണ്‍സിൽ വൈസ് പ്രസിഡന്റ് ബാനു സാമുവേൽ, രാജു ഡാനിയേൽ, ലോറൻസ് ജോണ്‍ എന്നീ കൗണ്‍സിൽ അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു. ഏലിയാമ്മ പുന്നൂസ്, ആഗ്നസ് തെങ്ങുംമൂട്ടിൽ, മാമ്മൻ കുരുവിള എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ എക്കാലവും തങ്ങളുടെ ഹൃദയത്തിൽ നല്ല ഓർമ്മകളായി സൂക്ഷിക്കുമെന്നും, കൗണ്‍സിലിന്റെ വിവിധ പ്രവർത്തനങ്ങളായ ഭവന നിർമാണം, കുട്ടികൾക്കായുള്ള യൂത്ത് ഫെസ്റ്റിവൽ, കണ്വൻഷൻ, ക്രിസ്മസ് പരിപാടികൾ എന്നിവയെല്ലാം എക്കാലത്തും തങ്ങളിൽ ആത്മീയ ഉണർവും ഉൗർജ്ജവും പകരുന്നവയായിരുന്നെന്നും മറുപടി പ്രസംഗത്തിൽ വൈദികർ പറഞ്ഞു. കൗണ്‍സിൽ സെക്രട്ടറി ആന്‍േറാ കവലയ്ക്കൽ നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോർജ് പണിക്കർ
എക്യൂമെനിക്കൽ കൗണ്‍സിൽ പ്രസിഡന്റ് ഹാം ജോസഫ് അച്ചൻ ഈ വൈദികർ കൗണ്‍സിലിന് നൽകിയ വിവിധ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും, ഏറ്റെടുത്ത പുതിയ ദൗത്യങ്ങൾക്ക് ദൈവത്തിന്റെ കൃപാകടാക്ഷങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
എക്യൂമെനിക്കൽ കൗണ്‍സിൽ വൈസ് പ്രസിഡന്റ് ബാനു സാമുവേൽ, രാജു ഡാനിയേൽ, ലോറൻസ് ജോണ്‍ എന്നീ കൗണ്‍സിൽ അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു. ഏലിയാമ്മ പുന്നൂസ്, ആഗ്നസ് തെങ്ങുംമൂട്ടിൽ, മാമ്മൻ കുരുവിള എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ എക്കാലവും തങ്ങളുടെ ഹൃദയത്തിൽ നല്ല ഓർമ്മകളായി സൂക്ഷിക്കുമെന്നും, കൗണ്‍സിലിന്റെ വിവിധ പ്രവർത്തനങ്ങളായ ഭവന നിർമാണം, കുട്ടികൾക്കായുള്ള യൂത്ത് ഫെസ്റ്റിവൽ, കണ്വൻഷൻ, ക്രിസ്മസ് പരിപാടികൾ എന്നിവയെല്ലാം എക്കാലത്തും തങ്ങളിൽ ആത്മീയ ഉണർവും ഉൗർജ്ജവും പകരുന്നവയായിരുന്നെന്നും മറുപടി പ്രസംഗത്തിൽ വൈദികർ പറഞ്ഞു. കൗണ്‍സിൽ സെക്രട്ടറി ആന്‍േറാ കവലയ്ക്കൽ നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോർജ് പണിക്കർ