പേരൂര്‍ക്കട: വീടിനുനേരേ പടക്കമെറിഞ്ഞ കേസിൽ അന്വേഷണം പുരോഗമിക്കുന്പോഴും പ്രതികളെക്കുറിച്ചു സൂചനയില്ല. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ഒരുസംഘം കവടിയാര്‍ മഹാരാജാ ഗാര്‍ഡന്‍സ് ഹൗസ് നമ്പര്‍ 124ല്‍ പ്രദീപ് ചന്ദ്രന്റെ (48) വീടിനുനേരേ പടക്കമെറിഞ്ഞത്. പെട്രോള്‍ നിറച്ച കുപ്പിയും സ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തി.
പടക്കം പെട്രോളില്‍ കത്തി പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും കുപ്പിയില്‍ നിന്ന് പെട്രോള്‍ പുറത്തേക്ക് ഒഴുകിയില്ല. വിദൂര സിസിടിവി ദൃശ്യങ്ങള്‍ മാത്രം ലഭിച്ചതും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതുമാണ് പോലീസിനെ കുഴയ്ക്കുന്നത്. പ്രതികള്‍ രണ്ടു പേര് ഉണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒളിവിലാണ് സംഘം. ഷാഡോ സംഘവും അന്വേഷണത്തില്‍ സജീവമായുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആക്രമണത്തിനു കാരണമെന്നാണ് പേരൂര്‍ക്കട പോലീസ് പറയുന്നത്.
പടക്കം പെട്രോളില്‍ കത്തി പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും കുപ്പിയില്‍ നിന്ന് പെട്രോള്‍ പുറത്തേക്ക് ഒഴുകിയില്ല. വിദൂര സിസിടിവി ദൃശ്യങ്ങള്‍ മാത്രം ലഭിച്ചതും പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതുമാണ് പോലീസിനെ കുഴയ്ക്കുന്നത്. പ്രതികള്‍ രണ്ടു പേര് ഉണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒളിവിലാണ് സംഘം. ഷാഡോ സംഘവും അന്വേഷണത്തില്‍ സജീവമായുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആക്രമണത്തിനു കാരണമെന്നാണ് പേരൂര്‍ക്കട പോലീസ് പറയുന്നത്.