സ്വന്തം ലേഖകൻ
തിരുവനന്തപുരം : സേവനപാതയിൽ തലസ്ഥാന നഗരിയിൽ നിലകൊള്ളുന്ന ലൂർദ് ഫൊറോന ദേവാലയം നന്മയുടെ ഇടമാണെന്നു ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ലൂർദ് ഫൊറോന ദേവാലയത്തിൽ ഇന്നലെ സംഘടിപ്പിച്ച ഇടവക ദിനാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലൂർദ് ഇടവകയിൽ നിന്നും വളർന്നു വന്ന പൗരന്മാർ ഇന്ന് സമൂഹത്തിൽ നല്ല രീതിയിൽ സേവനമനുഷ്ഠിക്കുന്നു.
തിരുവനന്തപുരത്തിന്റെ ലാൻഡ് മാർക്കായി ഇതിനടകം മാറിയിട്ടുള്ള ലൂർദ് ദേവാലയത്തിന് ഇനിയും വളർച്ചയുണ്ടാകട്ടെയന്നും അദ്ദേഹം ആശംസിച്ചു. എട്ടു വർഷം മുൻപ് തന്റെ സിവിൽ സർവീസ് പഠനത്തിനിടെ ലൂർദ് പള്ളിയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന പാലാ സിവിൽ സർവീസ് ഇൻസിറ്റിസ്റ്റ്യൂട്ടിന്റെ കാന്പസിൽ പഠനത്തിനായി എത്തിയിരുന്നതും അദ്ദേഹം അനുസ്മരിച്ചു.
ഇടവക ദിനത്തോടനുബന്ധിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് നാലിന് ആരംഭിച്ച ആഘോഷമായ സമൂഹ ദിവ്യബലിക്ക് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മുൻ അസിസ്റ്റന്റ് വികാരിമാരായ ഫാ. റ്റെഡി കാഞ്ഞൂപ്പറന്പിൽ, ഫാ.ടോം പുത്തൻകുളം തുടങ്ങിയവർ സഹകാർമികരായിരുന്നു.വൈകുന്നേരം 5.30ന് ആരംഭിച്ച കുടുംബ സംഗമ പരിപാടിക്ക് ലൂർദ് ഫൊറോന സഹവികാരി ഫാ.ലിൻസ് തടത്തിൽ സ്വാഗതം ആശംസിച്ചു.
ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറന്പിൽ അധ്യക്ഷനായിരുന്നു.
ലൂർദ് ഫൊറോന നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ജില്ലാ കളക്ടർ നിർവഹിച്ചു. ലൂർദ് അങ്കണത്തിൽ നിർമിക്കാനിരിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് പദ്ധതിയുടെ മാതൃക അനാഛാദനം, ആദ്യ സംഭാവന സ്വീകരിക്കൽ എന്നീ ചടങ്ങുകളും നടന്നു. സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച ഇടവകാംഗങ്ങളേയും വിവാഹ ജൂബിലി ആഘോഷിക്കുന്ന ദന്പതികളെയും മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഇടവകാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. സ്നേഹവിരുന്നോടെയാണ് പരിപാടി സമാപിച്ചത്.
തിരുവനന്തപുരം : സേവനപാതയിൽ തലസ്ഥാന നഗരിയിൽ നിലകൊള്ളുന്ന ലൂർദ് ഫൊറോന ദേവാലയം നന്മയുടെ ഇടമാണെന്നു ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ലൂർദ് ഫൊറോന ദേവാലയത്തിൽ ഇന്നലെ സംഘടിപ്പിച്ച ഇടവക ദിനാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലൂർദ് ഇടവകയിൽ നിന്നും വളർന്നു വന്ന പൗരന്മാർ ഇന്ന് സമൂഹത്തിൽ നല്ല രീതിയിൽ സേവനമനുഷ്ഠിക്കുന്നു.
തിരുവനന്തപുരത്തിന്റെ ലാൻഡ് മാർക്കായി ഇതിനടകം മാറിയിട്ടുള്ള ലൂർദ് ദേവാലയത്തിന് ഇനിയും വളർച്ചയുണ്ടാകട്ടെയന്നും അദ്ദേഹം ആശംസിച്ചു. എട്ടു വർഷം മുൻപ് തന്റെ സിവിൽ സർവീസ് പഠനത്തിനിടെ ലൂർദ് പള്ളിയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന പാലാ സിവിൽ സർവീസ് ഇൻസിറ്റിസ്റ്റ്യൂട്ടിന്റെ കാന്പസിൽ പഠനത്തിനായി എത്തിയിരുന്നതും അദ്ദേഹം അനുസ്മരിച്ചു.
ഇടവക ദിനത്തോടനുബന്ധിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് നാലിന് ആരംഭിച്ച ആഘോഷമായ സമൂഹ ദിവ്യബലിക്ക് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മുൻ അസിസ്റ്റന്റ് വികാരിമാരായ ഫാ. റ്റെഡി കാഞ്ഞൂപ്പറന്പിൽ, ഫാ.ടോം പുത്തൻകുളം തുടങ്ങിയവർ സഹകാർമികരായിരുന്നു.വൈകുന്നേരം 5.30ന് ആരംഭിച്ച കുടുംബ സംഗമ പരിപാടിക്ക് ലൂർദ് ഫൊറോന സഹവികാരി ഫാ.ലിൻസ് തടത്തിൽ സ്വാഗതം ആശംസിച്ചു.
ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറന്പിൽ അധ്യക്ഷനായിരുന്നു.
ലൂർദ് ഫൊറോന നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ജില്ലാ കളക്ടർ നിർവഹിച്ചു. ലൂർദ് അങ്കണത്തിൽ നിർമിക്കാനിരിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് പദ്ധതിയുടെ മാതൃക അനാഛാദനം, ആദ്യ സംഭാവന സ്വീകരിക്കൽ എന്നീ ചടങ്ങുകളും നടന്നു. സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച ഇടവകാംഗങ്ങളേയും വിവാഹ ജൂബിലി ആഘോഷിക്കുന്ന ദന്പതികളെയും മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഇടവകാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. സ്നേഹവിരുന്നോടെയാണ് പരിപാടി സമാപിച്ചത്.